ഐ ലീഗിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ഐ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കമാവും. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സി ഉദ്ഘാടന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയെ നേരിടും. കൊല്‍ക്കത്തയില്‍ വൈകീട്ട് നാലരയ്ക്കാണ് കളി തുടങ്ങുക. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ ആരോസ്, ട്രാവുവിനെ നേരിടും. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ ചര്‍ച്ചിലിനെ മറികടന്നായിരുന്നു ഗോകുലം തങ്ങളുടെ ആദ്യ ഐ-ലീഗ് കിരീടം നേടിയത്.

ഇത്തവണയും കിരീടത്തിന് ഫേവറിറ്റുകള്‍ ആണ് ഈ രണ്ടു ടീമുകളും. ഇറ്റാലിയന്‍ പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ ആനീസ് നയിക്കുന്ന ഗോകുലത്തിന് കിരീടം നേടിയ ടീമില്‍ നിന്ന് ഒരുപാട് താരങ്ങളെ നഷ്ടമായിട്ടുണ്ട്. എങ്കിലും  ഗോകുലം ഇത്തവണയും പ്രതീക്ഷയിലാണ്. നീളമുള്ള പ്രീസീസണും ഗോകുലത്തിന് ഗുണം ചെയ്‌തേക്കും. അമീനൗ ബൗബ, റഹീം ഒസുമാനു എന്നീ പുതിയ വിദേശ താരങ്ങളുടെ പ്രകടനം ഗോകുലത്തിന് ഈ സീസണില്‍ നിര്‍ണായകമാകും.

ഹെഡ് കോച്ച് പെട്രെ ഗിഗിയുവിന് കീഴില്‍ ആണ് ചര്‍ച്ചില്‍ ഇത്തവണ ഇറങ്ങുന്നത്. 2018/19 സീസണില്‍ ചര്‍ച്ചിലിനെ നാലാം സ്ഥാനത്തേക്ക് എത്തിക്കാന്‍ ഗിഗിയുവിന് ആയിരുന്നു. പരിശീലകന്റെ തിരിച്ചുവരവ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന് പ്രതീക്ഷ നല്‍കുന്നുണ്ട്. 2.30ന് ഇന്ത്യന്‍ ആരോസും ട്രാവുവും തമ്മിലും. വൈകിട്ട് 7.30ന് രാജസ്ഥാന്‍ യുണൈറ്റഡ്, പഞ്ചാബ് എഫ് സിയെ നേരിടും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...