‘ബൈഭവ് കുമാറിനെതിരെ കേസ് കൊടുക്കുന്നതു വരെ ഞാന്‍ ലേഡി സിങ്കം ; ഇപ്പോള്‍ ബി.ജെ.പി ഏജന്‍റ് ‘ – സ്വാതി മാലിവാള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ പി.എ ബൈഭവ് കുമാറിനെതിരെ പരാതി നൽകുന്നതുവരെ തന്നെ ലേഡി സിങ്കം എന്നാണ് വിളിച്ചിരുന്നതെന്നും എന്നാൽ ഇന്ന് താന്‍ ബി.ജെ.പി ഏജന്‍റായെന്നും എഎപി രാജ്യസഭാംഗം സ്വാതി മാലിവാള്‍. ”ഇന്നലെ മുതൽ ഡൽഹി മന്ത്രിമാർ അഴിമതിയുടെ പേരിൽ എനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തതായി നുണകൾ പ്രചരിപ്പിക്കുകയാണ്. എട്ട് വർഷം മുമ്പ് 2016ലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതിനുശേഷം മുഖ്യമന്ത്രിയും ലഫ്‌റ്റനൻ്റ് ഗവർണറും ചേർന്ന് എന്നെ രണ്ട് തവണ ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സണായി നിയമിച്ചു. പിന്നീട് ഹൈക്കോടതി സ്റ്റേ ചെയ്ത കേസ് പൂർണമായും വ്യാജമായിരുന്നു” സ്വാതി എക്സില്‍ കുറിച്ചു. “അവരുടെ അഭിപ്രായത്തിൽ, ബൈഭവ് കുമാറിനെതിരെ പരാതി നൽകുന്നതുവരെ ഞാൻ ‘ലേഡി സിങ്കം’ ആയിരുന്നു, ഇന്ന് ഞാൻ ഒരു ബിജെപി ഏജൻ്റായി മാറിയിരിക്കുന്നു,” മാലിവാള്‍ വ്യക്തമാക്കി. “ഞാൻ സത്യം പറഞ്ഞതിനാൽ മുഴുവൻ ട്രോള്‍ സൈന്യത്തെയും എനിക്കെതിരെ വിന്യസിച്ചു. പാർട്ടിയിലെ എല്ലാവരെയും വിളിച്ച് സ്വാതിയുടെ പേഴ്സണൽ വീഡിയോ ഉണ്ടെങ്കിൽ അയക്കാനും അത് ലീക്കാകണമെന്നും അവര്‍ പറഞ്ഞു.

അവർ എൻ്റെ ബന്ധുക്കളുടെ കാർ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് അവരുടെ ജീവൻ അപകടത്തിലാക്കുകയാണ്. കൊള്ളാം, നുണകൾ അധികകാലം നിലനിൽക്കില്ല. പക്ഷേ, അധികാരത്തിൻ്റെ ലഹരിയിലും ആരെയെങ്കിലും താഴെയിറക്കാനുള്ള വ്യഗ്രതയിലും സത്യം പുറത്തുവരുമ്പോൾ വീട്ടുകാരുടെ കണ്ണിൽ പോലും നോക്കാൻ പറ്റാത്ത അവസ്ഥയുണ്ടാകരുത്. നിങ്ങൾ പ്രചരിപ്പിക്കുന്ന ഓരോ നുണയ്ക്കും ഞാൻ നിങ്ങളെ കോടതിയിൽ കൊണ്ടുവരും”സ്വാതി കുറിച്ചു.അതേസമയം ബൈഭവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡൽഹി പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുന്നത്. ഉച്ചയോടെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയേക്കും. മർദനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പോലീസ് ചോദിക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വെച്ച് കയ്യേറ്റം ചെയ്തെന്നാണ് സ്വാതി മാലിവാളിന്റെ പരാതി. ബൈഭവ് കുമാർ തന്‍റെ തലമുടി ചുരുട്ടിപിടിച്ച് ഇടിച്ചെന്നും കെജ്‍രിവാളിന്‍റെ വസതിയിലെ മുറിയിലൂടെ വലിച്ചിഴച്ചെന്നും കാണിച്ച് സ്വാതി പോലീസിന് മൊഴിയും നൽകിയിരുന്നു. സ്വാതിയെ കെജ്‌രിവാളിന്റെ വസതിയിലെത്തിച്ച് പോലീസ് കഴിഞ്ഞ ദിവസം തെളിവെടുത്തിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് ബാങ്ക് മാനേജറെ തട്ടിക്കൊണ്ട്‌ പോയി ; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ സ്വകാര്യ ബാങ്ക് മാനേജറെ തട്ടിക്കൊണ്ടുപോയ പ്രതികളെ ഉടന്‍...

ലിസ്റ്റിൻ സ്റ്റീഫന് ആശ്വാസമില്ല ; സിനിമാ നിര്‍മ്മാണ തര്‍ക്ക കേസ് കോടതിയിൽ തന്നെ തുടരും,...

0
കൊച്ചി: നിവിന്‍ പോളിയുമായുളള സിനിമാ നിര്‍മ്മാണ തര്‍ക്കത്തില്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്...

പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത് ലീഗിന് അമർഷമെന്ന് റിപ്പോർട്ട്

0
കോഴിക്കോട്: കേന്ദ്രസർക്കാരിൻ്റെ പദ്ധതിയായ പിഎം ശ്രീ നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിൻ്റെ നടപടിയിൽ യൂത്ത്...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...