ഗുവാഹാട്ടി : കോൺഗ്രസ് അധികാരത്തിലെത്തിയാൽ 2019-ലെ പൗരത്വ ഭേദഗതിനിയമം (സി.എ.എ.) റദ്ദാക്കുമെന്ന് മുതിർന്ന നേതാവ് പവൻ ഖേര. മുസ്‍ലിം വിഭാഗം ഒഴിച്ചുള്ള മറ്റു മതവിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം നൽകുകയാണ് സി.എ.എ.യിലൂടെ മോദി സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വഭേദഗതി നിയമപ്രകാരം 2014 ഡിസംബർ 31 വരെ ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്സി, ക്രിസ്ത്യൻ മതവിശ്വാസികൾക്ക് പൗരത്വം ലഭിക്കും.
മുസ്‌ലിങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുകയാണ്. നിയമത്തിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ വ്യാപകമായിരുന്നു. സി.എ.എ. നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞമാസം പറയുകയും ചെയ്തരിന്നു.






























