മുങ്ങിപ്പരിശോധിച്ചത് അഞ്ച് തവണ, പക്ഷെ ലോറിക്ക് അടുത്തെത്താനായില്ല ; പിൻമാറാതെ മാൽപെ സംഘം

For full experience, Download our mobile application:
Get it on Google Play

ഷിരൂർ: ശക്തമായ കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും തരണംചെയ്ത് അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടർന്ന് മാൽപെ സംഘം. ജീവൻ പണയപ്പെടുത്തിയുള്ള നിർണായക രക്ഷാപ്രവർത്തനത്തിനാണ് ഷിരൂർ സാക്ഷ്യം വഹിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് തവണയാണ് മാൽപെ സംഘം നദിയുടെ ആഴത്തിലേക്ക് ഇറങ്ങിയത്. ശക്തമായ അടിയൊഴുക്കിനെത്തുടർന്ന് കരയിലേക്ക് കയറിയ സംഘം പിന്നീട് രണ്ടുതവണകൂടി നദിക്കടിയിലിറങ്ങി പരിശോധന നടത്തി. ഇന്ന് അഞ്ച് തവണ മാൽപെ സംഘം നദിയിൽ ഇറങ്ങിയെങ്കിലും ട്രക്കിനടുത്തെത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. അഞ്ച് തവണയും ഈശ്വർ മാൽപെയാണ് നദിയിൽ ഇറങ്ങിയത്.

വലിയ കല്ലുകളല്ലാതെ മറ്റൊന്നും കാണാൻ സാധിച്ചില്ലെന്നും ട്രക്കിനടുത്തെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഈശ്വർ മാൽപെ പറഞ്ഞതായി മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ് പറഞ്ഞു. ആദ്യഘട്ടത്തിൽ നദിയിലേക്ക് ഇറങ്ങിയ ഈശ്വർ മാൽപെയുമായി ബന്ധിപ്പിച്ച കയർ പൊട്ടി 150 മീറ്ററിലേറെ ഒഴുകിപ്പോയിരുന്നു. മൂന്നാമത്തെ ഡൈവിലായിരുന്നു ഈശ്വർ മാൽപെ ഒഴുകിപ്പോയത്. തുടർന്ന് ഒപ്പമുണ്ടായിരുന്നവരുടെ നിർണായക ഇടപെടലിൽ അദ്ദേഹത്തെ വീണ്ടും ബോട്ടിലേക്കടുപ്പിക്കുകയായിരുന്നു. രക്ഷാപ്രവർത്തകരുടെ ഡെങ്കി ബോട്ടുകൾക്ക് പുറമെ മത്സ്യത്തൊഴിലാളികളുടെ ബോട്ടും നദിയിലിറക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....