കുട്ടനാട് : രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കുട്ടികളുടെ കളിചിരിമേളങ്ങളാൽ വിദ്യാലയങ്ങൾ നിറഞ്ഞപ്പോഴും കുട്ടനാട്ടിലെ 25 വിദ്യാലയങ്ങൾ നിശബ്ദം. വെള്ളക്കെട്ടിനെത്തുടർന്ന് സ്‌കൂൾ തുറക്കേണ്ടെന്ന് അധികൃതർ തീരുമാനിച്ചതിനെ തുടർന്നാണ് സ്കൂളുകൾ തുറക്കാത്തത്. ചില സ്കൂളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നു.
എ.സി റോഡിൽ മഴയ്ക്കുശേഷം കുറച്ചുദിവസം കഴിഞ്ഞ് ജലനിരപ്പിൽ നല്ല കുറവുണ്ടായെങ്കിലും വീണ്ടും വെള്ളം കൂടുന്ന അവസ്ഥയാണ്. മങ്കൊമ്പ് തട്ടാശ്ശേരി റോഡ് ഇപ്പോഴും വെള്ളത്തിലാണ്. ഇതിലൂടെ യാത്ര ചെയ്ത് വിദ്യാലയങ്ങളിലേക്ക് എത്തുയെന്നതു കുട്ടികൾക്ക് മാത്രമല്ല അധ്യാപകർക്കും വെല്ലുവിളിയാണ്. പുളിങ്കുന്ന് എൻജിനിയറിങ് കോളേജ് റോഡിലെ വെള്ളക്കെട്ടിൽവീണ് കഴിഞ്ഞദിവസം ഒരു അധ്യാപകനു പരിക്കേറ്റിരുന്നു.