പത്തനംതിട്ട: കേരള സംസ്ഥാനത്ത് ലഹരി ഉപയോഗവും മാഫിയകളുടെ അതിക്രമങ്ങളും വ്യാപകമായതായി ആന്‍റോ ആന്‍റണി എം.പി പ്രസ്താവിച്ചു. വിദ്യാലയങ്ങളിലും തൊഴില്‍ ശാലകളിലും ലഹരി കച്ചവട സംഘങ്ങള്‍ പിടിമുറുക്കിയിരിക്കുകയാണ്. യു.ഡി.എഫ് ജില്ലയില്‍ ആരംഭിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഗവണ്‍മെന്‍റ് ലഹരി സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ജോസഫ് എം. പുതുശ്ശേരി എക്സ്. എം.എല്‍.എ, യു.ഡി.എഫ് ജില്ലാ നേതാക്കളായ കെ.ഇ അബ്ദുള്‍ റഹ്മാന്‍, തോമസ് ജോസഫ്, മാലേത്ത് സരളാദേവി എക്സ്. എം.എല്‍.എ, കെ. ജയവര്‍മ്മ, റ്റി.എം ഹമീദ്, ഡി.കെ ജോണ്‍, അഡ്വ. കെ. എസ്. ശിവകുമാര്‍, സനോജ് മേമന, ശ്രീകോമളന്‍, ഇ. കെ ഗോപാലന്‍, ശാന്തിജന്‍, റോബിന്‍ പീറ്റര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ജോണ്‍സണ്‍ വിളവിനാല്‍, ലാലു തോമസ്, പഴകുളം ശിവദാസന്‍, തോപ്പില്‍ ഗോപകുമാര്‍, ആര്‍. ശശിധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.






























