തിരുവനന്തപുരം : തോട്ടഭൂമിയിൽ ഇടവിള കൃഷി, എതിർപ്പുമായി സിപിഐ. ഭൂപരിഷ്‌കരണ നിയമത്തിൽ മാറ്റം വരുത്താൻ എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. ഇടവിള കൃഷി നിർദേശം മുന്നോട്ട് വെച്ചത് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്നലെ അവതരിപ്പിച്ച ബജറ്റിലാണ്. അതേസമയം ബജറ്റിലെ തോട്ട ഭൂമി നിയമം സംബന്ധിച്ച പ്രഖ്യാപനം ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
നിയമത്തിൽ മാറ്റം വരുത്തുന്നില്ല. ഇടവിളകൾ കൃഷി ചെയ്യാമെന്നെയുള്ളൂ. തോട്ടത്തിന്റെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. പ്രതിപക്ഷത്തിന് എതിർപ്പുണ്ടെങ്കിൽ നിർദേശങ്ങൾ സമർപ്പിച്ച് ആരോഗ്യകരമായ ചർച്ചയുണ്ടാകട്ടെ എന്നും കോടിയേരി ബാലകൃഷ്ണൻ ഡൽഹിയിൽ പറഞ്ഞു.





























