തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. എസ്‌ടി, എസ്‌സി വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് തുക നൽകിയില്ലെന്ന ആരോപണം മുൻ ധനമന്ത്രി നിഷേധിച്ചു. മുഴുവൻ തുകയും നൽകിയിരുന്നു. അഞ്ചുവർഷംകൊണ്ട് നൽകിയത് 5326 കോടി രൂപയാണ്. മാർച്ച് വരെയുള്ള സ്കോളർഷിപ്പ് ബില്ലുകൾ പാസാക്കിയതാണെന്നും കെ.എൻ. ബാലഗോപാൽ പറഞ്ഞു. 5326 കോടി രൂപ വിതരണം ചെയ്ത എൽഡിഎഫ് സർക്കാരിന് 377 കോടി രൂപ കൊടുക്കുന്നതിൽ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. ബില്ലുകൾ മാറി നൽകുന്നതിന് പകരം കുറ്റമായി അവതരിപ്പിക്കുന്നത് യുഡിഎഫ് ശീലിച്ച രാഷ്ട്രീയ കുബുദ്ധിയുടെ ഭാഗമെന്നും കെ.എൻ ബാലഗോപാൽ കുറ്റപ്പെടുത്തി.
മുൻ സർക്കാരിൻ്റെ അവകാശവാദങ്ങൾ പൊള്ളയാണെന്ന് ഇന്നലെ വി.ഡി. സതീശൻ ആരോപിച്ചിരുന്നു. എസ്.സി/എസ്.ടി വിദ്യാർഥികളുടെ സ്കോളർഷിപ്പ് ഇനത്തിൽ 377 കോടി രൂപ കുടിശികയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് കെ.എൻ. ബാലഗോപാലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.






























