കണ്ണൂർ : കെ.എം.മാണിയുടെ പാര്‍ട്ടിയെ എന്തുവിലകൊടുത്തും യുഡിഎഫില്‍ നിലനിര്‍ത്തണമായിരുന്നുവെന്ന് കെ. സുധാകരന്‍. വോട്ടെത്ര എന്നതിനപ്പുറമുള്ള സാമൂഹികപ്രതികരണം അതുണ്ടാക്കുമെന്ന് തിരിച്ചറിയണമായിരുന്നവെന്നും പറഞ്ഞു. ഇനിയും ഏകോപനമില്ലാതെ മുന്നോട്ടുപോകുന്ന സാഹചര്യമെങ്കില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ട കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സുകള്‍ പ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതികരണമാണ്. ജനാധിപത്യപരമായി സംഘടനാ തിരഞ്ഞെടുപ്പ് നടക്കാത്ത പാര്‍ട്ടിയില്‍ അവരുടെ വികാരം രേഖപ്പെടുത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.