കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനും അതു തന്റെ തലയില്‍ വെയ്ക്കാന്‍ നോക്കേണ്ട ; കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊലപാതക രാഷ്ട്രീയം കോണ്‍ഗ്രസ്‌ പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക കോടിയേരിക്കും പിണറായി വിജയനുമാണ്. അതു തന്റെ തലയില്‍ വെയ്ക്കാന്‍ നോക്കേണ്ട. കോണ്‍ഗ്രസ്‌ ഓഫിസുകള്‍ക്കു നേരെയുള്ള ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതില്‍ ആശങ്കയുമില്ല. ഈ തീപ്പന്തം കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും കെ.സുധാകരന്‍ പ്രതികരിച്ചു. കേരളത്തിലെ കലാലയങ്ങള്‍ അക്രമത്തിന്റെ വിളനിലമാക്കിയത് എസ്.എഫ്.ഐയാണെന്നും കെ.സുധാകരന്‍ ആരോപിച്ചു. മുഴുവന്‍ കോളജുകളിലെയും ഹോസ്റ്റലുകള്‍ ഗുണ്ടാ ഓഫീസുകളാക്കി. കലാപത്തിന്റെ കത്തി ആദ്യം താഴെ വെയ്ക്കേണ്ടത് സി.പി.എമ്മാണ്. കൊലപാതകത്തെ അപലപിക്കുന്നു. എസ്.എഫ്.ഐ കലാലയങ്ങളില്‍ നടത്തിയ ആക്രമങ്ങള്‍ക്ക് കോടിയേരിയേയും പിണറായിയേയും കുറ്റപ്പെടുത്താന്‍ പറ്റുമോ? കൊലപാതകത്തെ കുറിച്ച്‌ പാര്‍ട്ടി അന്വേഷിക്കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

അതേസമയം പ്രകോപനം അഴിച്ചുവിടാന്‍ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ്‌ ശ്രമിക്കുന്നുവന്ന് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹിം പറഞ്ഞു. കൊലക്കത്തിയില്ലാതെ കെ.സുധാകരന് രാഷ്രീയം നടത്താന്‍ അറിയില്ല. കൊലപാതകം ആസൂത്രിതമാണ്. ഗുണ്ടാ സംഘങ്ങളിലൂടെ, അക്രമരാഷ്രീയത്തിലൂടെ കേരളം പിടിക്കാന്‍ കഴിയുമോ എന്നാണ് സുധാകരന്‍ ശ്രമിക്കുന്നത്. സുധാകരന്‍ രക്തദാഹിയായ രാഷ്ട്രീയക്കാരനാണ്. സുധാകരന്റെ കൊച്ചുമകന്റെ പ്രായമുള്ള ആളാണ് കൊല്ലപ്പെട്ടത്. സുധാകരന്‍ ചോരക്കൊതി അവസാനിപ്പിക്കണമെന്നും എ.എ റഹിം ആവശ്യപ്പെട്ടു. കെ.സുധാകരന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. സുധാകരന്റെ വാഹനത്തെ പോലീസ് അനുഗമിക്കും. നഗരത്തിലും സി.പി.എം ശക്തികേന്ദ്രങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. കണ്ണൂര്‍ ഡി.സി.സി ഓഫീസിനു സമീപം ഒരു ബസ് പോലീസ് സംഘത്തെ നിയോഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...