കൊച്ചി : യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. ഒന്നാം പ്രതി അജ്മല്‍, മൂന്നാം പ്രതി ഷമീര്‍, നാലാം പ്രതി ക്രിസ്റ്റീന എന്നിവരാണ് പിടിയിലാകാനുള്ളത്. യുവതിയെ പീഡിപ്പിച്ച ആലപ്പുഴ സ്വദേശി സലിം കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഫോട്ടോ ഷൂട്ടിനെത്തിയ മലപ്പുറം സ്വദേശിനിയെ ലഹരിമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പരാതി.
ഈ മാസം 1 മുതൽ 3 വരെ ലോഡ്ജിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇടച്ചിറയിലെ ലോഡ്ജിലായിരുന്നു സംഭവം. മോഡലിങ് രംഗത്തുള്ള ഇരുപത്തിയേഴുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സലിംകുമാറാണു യുവതിക്ക് ലോഡ്ജില്‍ താമസ സൗകര്യം ലഭ്യമാക്കിയത്. ലോഡ്ജ് ഉടമയായ യുവതി അടക്കം മൂന്നു പേര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുന്നു. പെണ്‍കുട്ടിയെ താമസിപ്പിച്ച് പീഡിപ്പിച്ച ക്രിസ്റ്റീന ഹോട്ടലിലെ 303 നമ്പര്‍ മുറിയും, അറസ്റ്റിലായ സലീം തമസിച്ച 304 മുറിയും പോലീസ് സീല്‍ ചെയ്തു.





























