കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്‍റെ പേരില്‍ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് മന്ത്രി എം.ബി. രാജേഷ്. നിരുത്തരവാദപരമായ പ്രസ്‌താവനയാണ് ബി.ജെ.പി നേതാവ് നടത്തിയതെന്നും എം.ബി രാജേഷ് ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. “സ്ഫോടനം നടന്ന വാര്‍ത്ത പുറത്തുവന്ന് മിനിറ്റുകള്‍ക്കുള്ളില്‍ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് മറ്റാരുമല്ല, കര്‍ണാടകത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയാണ് (ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം ഒരു മലയാളിയാണ്). കേന്ദ്ര ഏജൻസികളടക്കമുള്ള അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനില്‍ക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം പ്രചാരണം നടത്തിയത്. സംസ്ഥാന ബി.ജെ.പി അധ്യക്ഷനും അവരുടെ സൈബര്‍ സൈന്യവും കേന്ദ്ര മന്ത്രിയെ പിന്തുടര്‍ന്ന് വിദ്വേഷ പ്രചാരണം ഏറ്റെടുത്തു’ – മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























