മാലിന്യ വാഹിനിയായി കല്ലാർ ; തണ്ണിത്തോട്ടില്‍ മാലിന്യക്കൂമ്പാരം

For full experience, Download our mobile application:
Get it on Google Play

കോന്നി : കല്ലാറ്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വർധിക്കുന്നു. കല്ലാറ്റിലെ തട്ടാത്തി കയം, മുണ്ടോംമൂഴിക്കും ഇലവുങ്കൽ തോടിനും ഇടയ്ക്കുള്ള സ്ഥലങ്ങൾ എന്നിവടങ്ങളിലാണ് മാലിന്യങ്ങൾ കൂടുതലായും ഉള്ളത്. തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലേതുൾപ്പെടെയുള്ള മാലിന്യാവശിഷ്ടങ്ങൾ കല്ലാറ്റിലേക്ക് എത്തിച്ചേരുന്ന ചെറുതും വലുതുമായ തോടുകളിലേക്കാണ് ഉപേക്ഷിക്കുന്നത്. മഴക്കാലത്ത്  ഇവ ഒഴുകി കല്ലാറ്റിലേക്ക് എത്തുകയും ചെയ്യുന്നു. രാസമാലിന്യങ്ങൾ കലർന്ന കുപ്പികൾ വരെ ഈ കൂട്ടത്തിലുണ്ട്.

മാലിന്യങ്ങൾ തോടുകളിലേക്ക് വലിച്ചെറിയാതെ ഇത് സംസ്കരിക്കുവാനുള്ള നടപടികളും തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. തണ്ണിത്തോട് റോഡിലൂടെ പോകുന്ന യാത്രക്കാരിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളും മറ്റും കല്ലാറ്റിലേക്ക് വലിച്ചെറിയുന്നുമുണ്ട്. മുണ്ടോംമൂഴി ഭാഗത്തെ ആനത്താരകളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങൾക്ക് ഭീഷണിയാകുന്നു. ശീതള പാനീയങ്ങളുടെ കുപ്പികൾ ഉൾപ്പെടെ ആനകൾ ഭക്ഷിക്കുന്നതിനും സാധ്യതയേറെയാണ്. പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെ നദിയിലൂടെ ഒഴുകി വന്ന് നദീതീരത്തെ മര കൊമ്പുകളിൽ തട്ടി നിൽക്കുന്നതും പതിവ് കാഴ്ച്ചയാണ്. രാസവസ്തുകൾ അടങ്ങിയ കുപ്പികൾ നദിയിലെ മത്സ്യങ്ങളുടെ ജീവനും ഭീഷണിയാകുന്നു. നദിയിലേക്ക് മാലിന്യം വലിച്ചെറിയാതിരിക്കുവാൻ അധികൃതർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണിമലയിൽ വൻ ലഹരിവേട്ട ; 4 കിലോ 808 ഗ്രാം കഞ്ചാവുമായി സ്ത്രീ ഉള്‍പ്പെടെ...

0
മണിമല: കേരള പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ "തൂഫാൻ ദി നാർക്കോഹണ്ട്"...

​എം.വി ഗോവിന്ദന് ബക്കാർഡി അയച്ച കത്ത് പുറത്ത്; വീര്യം കുറഞ്ഞ മദ്യം പുതിയ കാറ്റഗറിയാക്കാൻ...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തെ പുതിയ കാറ്റഗറിയായി പരിഗണിക്കുന്നത് സംബന്ധിച്ച് ബക്കാര്‍ഡി...

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍...

0
ഡൽഹി: ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ കേന്ദ്ര ഉപരിതല...

ജനങ്ങൾക്കായി വട്ടിയൂർക്കാവിൽ ലീഡർ ഭവൻ തുറന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലുള്ളവർക്ക് തങ്ങളുടെ ആവശ്യങ്ങളുമായി ഇനി ലീഡർ...