അമേരിക്ക: യു.എസ്. തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുനിന്ന് ജോ ബൈഡൻ പിൻമാറാണമെന്ന ആവശ്യം പാർട്ടിക്ക് അകത്തും പുറത്തും ശക്തമായതോടെ പിൻഗാമിയായി കമല ഹാരിസിനെ മത്സര രംഗത്തിറക്കുന്നതിനേക്കുറിച്ചുള്ള ചർച്ചകൾ സജീവമായതായി റിപ്പോർട്ട്. സ്ഥാനാർഥിത്വം ഒഴിയില്ലെന്ന കടുംപിടുത്തത്തിൽ ബൈഡൻ നിൽക്കുകയാണെങ്കിലും ട്രംപിനെതിരെ കമല ഹാരിസിനുള്ള വിജയസാധ്യത ഏത്രത്തോളമെന്ന ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപിനെതിരെ ബൈഡനെക്കാൾ മികച്ച പ്രകടനം നടത്താൻ ഹാരിസിന് കഴിയുമെന്ന് ചില സർവേകൾ സൂചനനൽകുന്നുണ്ട്.
ജൂലൈ രണ്ടിന് പുറത്തുവന്ന സിഎൻഎൻ സർവേ പ്രകാരം 49% വോട്ടർമാർ ട്രംപിനെയും 43% ബൈഡനെയും അനുകൂലിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസ്ഥാനത്ത് കമല ഹാരിസാണ് ഡെമോക്രാറ്റ് സ്ഥാനാർഥിയെങ്കിൽ ട്രംപിനനുകൂലമായ വോട്ടുകൾ 47% ശതമാനമയി കുറയുമെന്നും 45% വോട്ടർമാർ ഹാരിസണെ പിന്തുണയ്ക്കുമെന്നും സർവേ സൂചിപ്പിക്കുന്നു. സ്വതന്ത്രരുടെയും മിതവാദികളുടെയും പിന്തുണ ട്രംപിനേക്കാൾ ഹാരിസിനായിരിക്കുമെന്നും സർവേഫലം പറയുന്നു.





























