കൊച്ചി : കരിപ്പൂർ സ്വർണകവർച്ചാ കേസിൽ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പദ്ധതി ഇട്ടിരുന്നുവെന്ന്. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
റിയാസ് എന്ന കുഞ്ഞീതുവിനെ പോലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ ഫോൺ പോലീസ് പരിശോധിച്ചു. ഇതിൽ കുറച്ച് രേഖകൾ ഡിലീറ്റ് ചെയ്തതായി കണ്ടെത്തി. ഇക്കാര്യങ്ങൾ പോലീസ് സാങ്കേതികമായി വീണ്ടെടുക്കുകയായിരുന്നു. തുടർന്നാണ് വാഹനമിടിച്ച് കൊലപ്പെടുത്താൻ പദ്ധിതിയിട്ടെന്ന് വിവരം പോലീസിന് ലഭിക്കുന്നത്.
ഇത് സംബന്ധിച്ച വാട്ട്സ് ആപ്പ് സന്ദേശങ്ങൾ പോലീസിന് ലഭിച്ചു. പ്രതികളുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരെയും പോലീസ് ഇനി കണ്ടെത്താനുണ്ട്. നിലവിൽ സ്വർണ കവർച്ചാ ആസൂത്രണക്കേസുമായി ബന്ധപ്പെട്ട് 23 പ്രതികളാണ് ഉള്ളത്. ഇവർക്കെല്ലാം ഗുണ്ടാ പശ്ചാത്തലമുണ്ട്.