ബെംഗളൂരു: ധർമസ്ഥല കൂട്ടക്കൊലയും കൂട്ടബലാത്സംഗവും സംബന്ധിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ബെൽത്താങ്കടി കോടതിയിലാണ് 7,005 പേജുകളുള്ള കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചത്. കേസിന്റെ അന്വേഷണത്തിൽ ശേഖരിച്ച മൊഴികൾ, ശാസ്ത്രീയ തെളിവുകൾ, ഫോറൻസിക് പരിശോധനാ ഫലങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ ചിന്നയ്യയെ 2025 ഓഗസ്റ്റ് 28-നാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. തുടർന്ന് നിരവധി ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിച്ചശേഷം തുടർ നിയമനടപടികളിലേക്ക് കോടതി കടക്കും.
നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളിയാണ് സിഎൻ ചിന്നയ്യ വെളിപ്പെടുത്തിയത്. കർണ്ണായകയെ പിടിച്ചുകുലുക്കിയ വെളിപ്പെടുത്തലിൽ ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമർപ്പിച്ചത് ചിന്നയ്യയുടേത് വ്യാജ വെളിപ്പെടുത്തലാണെന്നും പുറത്തുവരുന്നത്.






























