കുൽഗാം : കുൽഗാമിൽ കശ്മീരി പണ്ഡിറ്റ് അധ്യാപക വെടിയേറ്റ് മരിച്ചു. ഗോപാൽപുര സ്വദേശിനിയായ അധ്യാപിക രജനി ബാലയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുരക്ഷാ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഗോപാൽപുരയിലെ ഹൈസ്കൂളിൽ പ്രവേശിച്ച ശേഷം ഭീകരർ അധ്യാപകൻ നേരെ വെടിയുതിർക്കുകയായിരുന്നു. മെയ് മാസത്തിൽ കശ്മീരിൽ ഇതുവരെ ഏഴ് കൊലപാതകങ്ങളാണ് നടന്നത്. ഇവരിൽ നാലുപേർ സിവിലിയൻമാരും മൂന്നുപേർ പോലീസുകാരുമാണ്.
നേരത്തെ കശ്മീരി ടെലിവിഷൻ താരം അമ്രിൻ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. അമ്രീൻറെ 10 വയസ്സുള്ള മരുമകനും ഗുരുതരമായി പരിക്കേറ്റു. അമ്രീൻ കൊല്ലപ്പെടുന്നതിൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ടിനെയും ഭീകരർ കൊലപ്പെടുത്തിയിരുന്നു. താഴ്വരയിൽ സംഘർഷം രൂക്ഷമായതോടെ കശ്മീർ പൊലീസിനെതിരെ പ്രദേശവാസികൾ കുത്തിയിരിപ്പ് സമരം നടത്തി.





























