കുരങ്ങുപനി പടരുന്നു ; യുഎയില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ദുബായ് : കൂടുതൽ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തിൽ യുഎഇയിൽ ക്വാറൻറൈൻ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 3 പേർക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് യു.എ.ഇ സുരക്ഷാ, പ്രതിരോധ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചത്. കുരങ്ങുപനി ഉൾപ്പെടെയുള്ള വൈറസുകൾ എളുപ്പത്തിൽ കണ്ടെത്താൻ പരിശോധനാ സംവിധാനങ്ങൾ വിപുലീകരിച്ച് രോഗവ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സമ്പർക്ക രോഗികൾക്ക് 21 ദിവസത്തെ ക്വാറൻറൈൻ നിർബന്ധമാണ്. രോഗബാധിതർക്കും ഇവരുമായി സമ്പർക്കം പുലർത്തിയവർക്കും ഐസൊലേഷൻ, ക്വാറൻറൈൻ സൗകര്യങ്ങളും ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗം ബാധിച്ചവർ പൂർണ്ണമായും സുഖം പ്രാപിക്കുന്നതുവരെ ആശുപത്രിയിൽ തുടരേണ്ടിവരും. കുരങ്ങുമായി സമ്പർക്കം പുലർത്തിയവർ കുറഞ്ഞത് 21 ദിവസമെങ്കിലും ഹോം ക്വാറൻറൈനിൽ കഴിയണം. സമ്പർക്കം പുലർത്തിയവർ ഹോം ഐസൊലേഷൻ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇവരുടെ ആരോഗ്യനില ആരോഗ്യ വകുപ്പ് അധികൃതർ നന്നായി നിരീക്ഷിക്കുമെന്നും മന്ത്രാലയം അറിയിച്ചു. യു.എ.ഇ യിലെ ആദ്യ കേസ് പശ്ചിമാഫ്രിക്കയിൽ നിന്നുള്ള 29 കാരനിൽ നിന്നാണ്. ഈ മാസം 24 നാണ് കുരങ്ങുപനിയുടെ ആദ്യ കേസ് കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കര ടിപ്പർ അപകടം ; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി പാഞ്ഞു കയറി...

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...