കാലാവധി കഴിഞ്ഞത് മറച്ചുവെച്ച് ഡിജിറ്റൽ സർവകലാശാലാ ബോർഡ് യോ​ഗം ; തീരുമാനങ്ങൾ തടഞ്ഞ് ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള ഡിജിറ്റൽ സർവകലാശാലയിൽ കാലാവധി കഴിഞ്ഞത് മറച്ചുവെച്ച് ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാൻ വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നത് ഗവർണർ തടഞ്ഞു. മേയ് 29-ന് ചേർന്ന യോഗത്തിലെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും രാജ്ഭവനിൽ ഹാജരാക്കാൻ വൈസ് ചാൻസലർ (വിസി) ഡോ. സജി ഗോപിനാഥിന് ഗവർണർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യഥാസമയം ക്വാറം തികയാതെയാണ് യോഗം ചേർന്നതെന്നും കാലാവധി കഴിഞ്ഞ വ്യക്തി അധ്യക്ഷത വഹിച്ച യോഗത്തിലെ തീരുമാനങ്ങൾ പൂർണമായും അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് ‘സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി’ ഗവർണർക്ക് നൽകിയ പരാതിയെത്തുടർന്നാണ് ഈ അടിയന്തര നടപടി. 2021 നവംബറിൽ ഡിജിറ്റൽ സർവകലാശാലാ ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാനായി ചുമതലയേറ്റ കർണാടക സ്വദേശി പ്രഫ. വിജയ് ചന്ദ്രുവിന്റെ ഔദ്യോഗിക കാലാവധി 2024-ൽ അവസാനിച്ചിരുന്നു.

ഇതിനുശേഷം അദ്ദേഹത്തിന് കാലാവധി നീട്ടിനൽകിയിട്ടില്ല. ഇത്തരത്തിൽ പദവിയിൽ തുടരാൻ നിയമപരമായ അനുമതിയില്ലാത്ത വ്യക്തി യോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നത് പൂർണമായും നിയമവിരുദ്ധമാണെന്നാണ് ഉയർന്നുവന്നിട്ടുള്ള പ്രധാന ആക്ഷേപം. കൂടാതെ ഔദ്യോഗിക അംഗങ്ങൾ ഒഴികെയുള്ള മറ്റ് ബോർഡ് അംഗങ്ങളുടെ കാലാവധിയും ഇതിനകം അവസാനിച്ചതായാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ നാല് സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി

0
കൊച്ചി: കൊച്ചി മെട്രോയുടെ നാല് സ്റ്റേഷനുകളില്‍ പാര്‍ക്കിങ് ഫീസ് കുത്തനെ കൂട്ടി....

എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവ് ; പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിച്ച മുഴുവന്‍ ഉത്തരകടലാസുകളും വീണ്ടും പരിശോധിക്കും

0
തിരുവനന്തപുരം : കേരള സര്‍വകലാശാല എല്‍എല്‍ബി പരീക്ഷ മൂല്യനിര്‍ണയത്തിലെ പിഴവില്‍ നിര്‍ണായക...

വാഹനങ്ങളിലെ മോഡിഫിക്കേൻ ; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും

0
കൊച്ചി : വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടിക്ക് നിർദേശിച്ച് ഹൈക്കോടതി. നിയമലംഘനത്തിന്...

മ്യൂസിയം സ്റ്റേഷൻ വിവാദം : പ്രതികൾക്ക് വസ്ത്രം വാങ്ങിനൽകിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോൺഗ്രസുകാരെ...

0
തിരുവനന്തപുരം:  മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ...