തിരുവനന്തപുരം : കേശവദാസപുരത്ത് വീട്ടമ്മയുടെ കൊലപാതകത്തില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. ഒരാളെ തിരയുന്നുവെന്ന് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. കൊലയ്ക്ക് പിന്നില്‍ ഈ അതിഥി തൊഴിലാളികളെന്ന് സംശയം. പോലീസ് തിരയുന്ന 21കാരനായ പ്രതി ബംഗാള്‍ സ്വദേശിയാണ്.
പ്രതി രണ്ടുമാസം മുന്‍പാണ് കൊല്ലപ്പെട്ട മനോരമയുടെ വീടിനു സമീപത്തെ ഷെഡ്ഡില്‍ താമസത്തിനെത്തിയത്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കുശേഷമെന്നാണ് നിഗമനം. കേശവദാസപുരം ദേവസ്വം ലെയിനിൽ താമസിക്കുന്ന 68 വയസുള്ള വിരമിച്ച ഉദ്യോഗസ്ഥ മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകൾ കെട്ടിയിട്ട നിലയില്‍ സമീപത്തെ വീട്ടിലെ കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.