പത്തനംതിട്ട : വന്യജീവി വാരാഘോഷത്തിന്റെ പേരിൽ വനം വകുപ്പ് നടത്തുന്ന കോടികളുടെ ദൂർത്തിനെതിരെ കിഫ (കേരള ഇന്റിപെണ്ടന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ) ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യും. നഷ്ടപരിഹാര അപേക്ഷയിൻ മേൽ വനം വകുപ്പ് കണക്കാക്കപ്പെട്ട ഏകദേശം 18 കോടിയോളം രൂപാ അനേകനാളായി വന്യജീവി അക്രമണത്തിൽ നഷ്ടപരിഹാരം കൊടുക്കാൻ ശേഷിക്കേ വന്യജീവി വാരാഘോഷം നടത്തി ദൂർത്ത് നടത്താൻ അനുവദിക്കില്ലെന്ന് കിഫ.
കടുവ,കാട്ടാന, കാട്ട് പോത്ത്, കാട്ട് പന്നി, മലയാണ്ണാൻ, മുള്ളൻ പന്നി, കുരങ്ങ്, മയിൽ തുടങ്ങിയ ഉൾപ്പടെ ഉള്ള വന്യജീവി അക്രമണത്തിൽ ജീവഹാനി സംഭവിച്ചതും പരുക്കുകൾ പറ്റിയും കൃഷി നാശത്തിൽ കഷ്ടനഷ്ടങ്ങൾ സംഭവിച്ചതുമായ നഷ്ടപരിഹാരം നൽകിയിട്ടില്ലാത്ത സാഹചര്യം കണക്കിലെടുത്ത് വനം വകുപ്പ് വന്യജീവി വാരാഘോഷത്തിൽ നിന്നും പിൻതിരിയണമെന്നും കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആവിശ്യപ്പെട്ടു.
പൊതുജനങ്ങളുടെ അറിവില്ലായ്മയും സർക്കാർ വകുപ്പുകളുടെ നിസ്സഹകരണവും നിരുത്സാഹപരവുമായ സമീപനം കൊണ്ടും നഷ്ടപരിഹാരത്തിനു അപേക്ഷിക്കാത്ത സാഹചര്യവും നഷ്ടപരിഹാരത്തിന്റെ തോത് കുറയുന്നതായും കിഫ അവകാശപ്പെടുന്നു. കേരളത്തിൽ എവിടെ ആയിരുന്നാലും വന്യജീവി അക്രമണത്തിൽ കഷ്ടനഷ്ടങ്ങൾ സംഭവിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർ കിഫയുമായി ബന്ധപ്പെടണമെന്നും ചെയർമാൻ അഭ്യർത്ഥിക്കുക ഉണ്ടായി.





























