മട്ടാഞ്ചേരി: കൊച്ചി മുസിരിസ് ബിനാലെ അവസാനിക്കുന്നു. കൊച്ചി ബിനാലെയുടെ സ്ഥിരംവേദിയായ ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ തീരരക്ഷാ സേനയ്‌ക്ക് കൈമാറിയതോടെയാണ് ബിനാലെയ്‌ക്ക് വേദി നഷ്ടമായത്. വെനീസ് ബിനാലെ മാതൃകയില്‍ 2012 ഡിസംബർ 12 നാണ് കൊച്ചി ബിനാലെ തുടങ്ങിയത് .
ഇടതു സഹയാത്രികരായ എം.എ. ബേബി, ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരടങ്ങുന്ന സംഘമായിരുന്നു നടത്തിപ്പുകാർ . പിന്നീട് സ്‌പോണ്‍സര്‍ഷിപ്പിലൂടെ വിദേശ വ്യവസായികളുടെ കൈകളിലേക്കെത്തി . കൊച്ചി മുസിരിസ് ബിനാലെയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് ഇരുപതരക്കോടി രൂപയാണെന്നാണ് കണ്ടെത്തൽ.
2012 ലെ ആദ്യ ബിനാലയ്‌ക്കായി 9 കോടി രൂപയും രണ്ടാം പതിപ്പിനായി 4 കോടിയും നല്‍കിയിരുന്നു. എന്നാല്‍ ഈ തുകയുടെ വിനിയോഗത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ തയാറാകാതെ മൂന്നാം പതിപ്പിനായി 7.5 കോടി രൂപയും അനുവദിച്ചു.നിരോധിത സംഘടനകളുടെ പതാകകളുടെ പ്രദര്‍ശനം, ആസാദി കശ്മീര്‍ അവതരണം, സംഘാടകനായ റിയാസ് കോമു സ്ത്രീപീഡന കേസിലകപ്പെട്ടത് , സാമ്പത്തിക ക്രമക്കേട് തുടങ്ങി നിരവധി കാര്യങ്ങൾ ബിനാലെ അനിശ്ചിതത്വത്തിലാക്കാന്‍ കാരണമായി.