ആറന്മുള : കപ്പിൽ 17-ാം മുത്തമിട്ട് കോറ്റാത്തൂർ-കൈതക്കോടി. നേരത്തേ യു.ബി.സി. കൈനകരിയിലൂടെ നെഹ്‌റു ട്രോഫി നേടിയ ചുണ്ടനാണ് കോറ്റാത്തൂർ പള്ളിയോടമായിമാറിയത്. 1979-നെത്തുടർന്ന് 1981, 1982, 1983 വർഷങ്ങളിൽ ഒന്നാംസ്ഥാനം നേടി ഹാട്രിക് കരസ്ഥമാക്കിയ പള്ളിയോടം കൂടിയാണ് കോറ്റാത്തൂർ-കൈതക്കോടി. തുടർന്ന് 1985, 1986, 1988, 1989, 1990, 1993, 2000, 2002, 2007, 2008, 2010, 2013, ഇപ്പോൾ 2024-ലും മന്നം ട്രോഫി നേടി ചരിത്രമിട്ടു. ആറന്മുള ജലമേളയിൽ 17 പ്രാവശ്യം മന്നം ട്രോഫി നേടിയ ഏകപള്ളിയോടമെന്ന ഖ്യാതിയും കോറ്റാത്തൂരിന് സ്വന്തം. ബുധനാഴ്ച നടന്ന ബി ബാച്ച് ഫൈനൽ മത്സരത്തിൽ കോടിയാട്ടുകര, തോട്ടപ്പുഴശേരി, ഇടക്കുളം പള്ളിയോടങ്ങളെ പിന്നിലാക്കിയാണ്, അശ്വിൻ രാജീവ് ക്യാപ്റ്റനായ കോറ്റാത്തൂർ പള്ളിയോടം മന്നം ട്രോഫിയിൽ മുത്തമിട്ടത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























