കൊട്ടാരക്കര : മലയാള സിനിമയുടെ കാരണവരായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ 36ാം ഓർമ്മ ദിനം. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച പ്രതിഭയാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍. ചെമ്മീന്‍ എന്ന സിനിമയിലെ ചെമ്പന്‍ കുഞ്ഞ് എന്ന കഥാപാത്രം മാത്രം മതി ഈ പ്രതിഭയുടെ അഭിനയമികവിനെ വാഴ്ത്താന്‍. കൊട്ടാരക്കര കൊരട്ടിയോട് വീട്ടില്‍ നാരായണ പിള്ളയുടെയും ഉമ്മിണി അമ്മയുടെയും മകനായി 1922 സെപ്തംബര്‍ 11നാണ് ശ്രീധരന്‍ നായര്‍ ജനിച്ചത്.
പത്താം വയസില്‍ നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. പിന്നീട് ജയശ്രീ കലാമന്ദിരം എന്ന പേരില്‍ നാടക കമ്പനി തുടങ്ങി. വേലുത്തമ്പി ദളവ ആദ്യമായി അരങ്ങിലെത്തിച്ചത് ഈ നാടക കമ്പനിയാണ്. 1950ല്‍ പ്രസന്ന എന്ന ചിത്രത്തിലൂടെ ശ്രീധരന്‍ നായര്‍ വെള്ളിത്തിരയിലെത്തി. വില്ലനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് നായകനായി വേഷമിട്ടു. ഏറെയും ചരിത്ര കഥാപാത്രങ്ങളാണ് കൊട്ടാരക്കരയ്ക്ക് ഇണങ്ങിയത്. വലുത്തമ്പി ദളവയായും പഴശ്ശിരാജയായും അദ്ദേഹം തിളങ്ങി.
ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായമൈഡിയര്‍ കുട്ടിച്ചാത്തനിലെവില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി. 1969 ല്‍ കൂട്ടുകുടുംബം
എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ളകേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടി. 1970 ല്‍ അരനാഴികനേരം എന്ന ചിത്രത്തിലെ അഭിനയത്തിന് 1970ല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. 1986 ഒക്ടോബര്‍ 19 ന് അദ്ദേഹം വിടപറഞ്ഞു. എന്നിരുന്നാലും അച്ഛന്‍റെഅഭിനയ പാടവം കൈമുതലാക്കി മക്കള്‍ സായികുമാറും ശോഭാ മോഹനും ചെറുമക്കള്‍ വിനുമോഹന്‍, അനുമോഹന്‍ തുടങ്ങിയവരൊക്കെ മലയാള സിനിമാ ലോകത്ത് ഇപ്പോഴും സജീവമാണ്.





























