കോഴിക്കോട് കാർ തീപിടുത്തം : ഗർഭിണിയുടെ മരണം കൊലപാതകമെന്ന് സംശയം ; കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കക്കറമുക്ക് സ്വദേശി റിജിൻലാലിന്റെ ഭാര്യയും ആറു മാസം ഗർഭിണിയുമായ സോന കാറിനുള്ളിൽ തീപിടിച്ച് മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. വെറുമൊരു അപകടമല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നുമുള്ള സംശയത്തിലാണ് ഇപ്പോൾ പോലീസും ബന്ധുക്കളും.
ഫോറൻസിക് പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ കാറിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കാറിനുള്ളിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് പരിശോധനയിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി.

കാറിന്റെ മുൻവശവും പിൻവശവും കത്താതെ ഉൾവശം മാത്രം കത്തിയതും പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. എങ്ങനെയാണ് കാറിനുള്ളിൽ പെട്രോൾ എത്തിയത് എന്നതിനെക്കുറിച്ച് പോലീസ് ഇപ്പോൾ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സോനയുടെ മരണം ഭർത്താവ് റിജിൻലാൽ കരുതിക്കൂട്ടിയുണ്ടാക്കിയ കൊലപാതകമാണെന്ന് സോനയുടെ അമ്മ വസന്തയും മറ്റ് ബന്ധുക്കളും ആരോപിക്കുന്നു. വിവാഹശേഷം ഭർതൃവീട്ടിൽ സോന വലിയ പീഡനങ്ങൾ അനുഭവിച്ചിരുന്നതായും പല ദിവസങ്ങളിലും ഭക്ഷണം പോലും നൽകാതെ പട്ടിണിക്കിട്ടിരുന്നതായും അമ്മ വെളിപ്പെടുത്തി. കൂടാതെ, ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ പിതൃത്വത്തിൽ റിജിൻലാലിന് സംശയമുണ്ടായിരുന്നതായും മറ്റൊരു സ്ത്രീയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.

പ്രണയവിവാഹമായിരുന്ന സോനയുടെയും റിജിൻലാലിന്റെയും ജീവിതത്തിൽ വിവാഹത്തിന് മുമ്പ് തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. വിവാഹത്തിന് മുമ്പ് റിജിൻലാൽ മറ്റൊരു വിവാഹത്തിന് ശ്രമിച്ചതറിഞ്ഞ് സോന വടകര റെയിൽവേ സ്റ്റേഷനിൽ എത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അന്ന് പോലീസ് ഇടപെട്ടാണ് അതിൽ നിന്ന് പിന്തിരിപ്പിച്ചത്. വിവാഹശേഷം സോനയെ സ്വന്തം വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും റിജിൻലാൽ അനുവദിച്ചിരുന്നില്ല. ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമാണ് സോന സ്വന്തം വീട്ടുകാരുമായി സംസാരിച്ചു തുടങ്ങിയത്.

അപകട ദിവസം നടന്നത് കുറച്ചു നാളുകളായി പാലേരിയിലെ സ്വന്തം വീട്ടിൽ താമസിച്ചിരുന്ന സോനയെ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റിജിൻലാൽ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അപകടം നടന്ന ദിവസം റിജിൻലാൽ മദ്യപിച്ചിരുന്നതായി പറയപ്പെടുന്നു. കാറിന് തീപിടിച്ചപ്പോൾ റിജിൻലാൽ ഉടൻ തന്നെ ഡോർ തുറന്ന് പുറത്തിറങ്ങിയെങ്കിലും സോന ഇരുന്ന വശത്തെ ഡോർ ലോക്ക് ആയതിനാൽ അവർക്ക് രക്ഷപ്പെടാനായില്ല. സംഭവത്തിൽ 60 ശതമാനത്തോളം പൊള്ളലേറ്റ റിജിൻലാൽ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...