പത്തനംതിട്ട : അമിതജോലി ഭാരം മൂലം മാനസിക സമ്മർദ്ദം താങ്ങാനാവതെ ജീവനൊടുക്കിയ വൈക്കം ഉണ്ടില്ലയിലെ കെ. ശ്രീജയുടെ മരണത്തിനുത്തരവാദികളായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കെ.പി.എസ്.റ്റി.എ ആവിശ്യപ്പെട്ടു. പ്രൈമറി ഹെഡ്മാസ്റ്റർമാർ ക്ലാസ്സ് ചുമതല വഹിക്കുന്നതിനൊപ്പം ആഫീസ് ജോലികളും പച്ചക്കറി തോട്ട നിർമ്മാണം, മേൽ അഫീസിലേക്കുള്ള റിപ്പോർട്ടുകൾ, ഉച്ചഭക്ഷണ വിതരണം അടക്കം ഉള്ള ജോലികൾ ചെയ്യേണ്ടതായിട്ടുണ്ട്. ജോലിയുടെ സമ്മർദ്ദം താങ്ങാൻ കഴിയാതെ ആണ് ടീച്ചർ സ്ഥാനകയറ്റം പരിത്യജിക്കാൻ അപേക്ഷ നൽകിയത്. എന്നാൽ ഈ അപേക്ഷ ഡി.ജി. ഇ തള്ളി കളഞ്ഞു. ഇതേ സാഹചര്യത്തിൽ ഈ അധ്യയന വർഷത്തിലടക്കം പലരും ഭരണ സ്വാധീനം ഉപയോഗിച്ച് എച്ച്.എം പോസ്റ്റിൽ നിന്ന് റിവേർഷൻ വാങ്ങിയിട്ടുണ്ട്. ഇവരെ സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കെ.പി. എസ്.റ്റി.എ ആവിശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എസ് പ്രേം അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ജി. കിഷോർ, ജ്യോതിഷ് ആർ, ഫ്രഡി ഉമ്മൻ ,ഷിബു തോമസ്, ഒ.അമ്പിളി , ലിബി കുമാർ . വി , ശരവണൻ :എസ് , സുനിൽകുമാർ . ടോമിൻ പടിയറ എന്നിവർ പ്രസംഗിച്ചു.