പുരപ്പുറ സോളാർ പദ്ധതി ബാധ്യതയെന്ന് കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതി ബാധ്യതയെന്ന് കെഎസ്ഇബി. പകൽ സൗരോർജ ഉപയോഗം 36% മാത്രമാണെന്നും സൗരോർജ ബാങ്കിന്റെ ചെലവ് 500 കോടി കവിഞ്ഞുവെന്നും കെഎസ്ഇബി പറയുന്നു. സാധാരണ ഉപഭോക്താക്കൾക്ക് ഇത് യൂണിറ്റിന് 19 പൈസയുടെ അധിക ഭാരമുണ്ടാക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. ഉൽപ്പാദനത്തിന്റെ 36% സോളാർ വൈദ്യുതി മാത്രമാണ് ഉൽപാദകർ രാവിലെ ഉപയോഗിക്കുന്നത്. ബാക്കി ഊർജ്ജം കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നൽകും. പീക് സമയമായ വൈകുന്നേരവും രാത്രിയും സോളാർ ഉൽപാദകർ കെഎസ്ഇബിയുടെ വൈദ്യുതി പകരം ഉപയോഗിക്കുന്നു. പീക് സമയത്ത് പുറത്തുനിന്നാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത് അതിനാൽ സോളാർ ഉൽപാദകർ വൈദ്യുതി കൊണ്ടുപോകുന്നത് കെഎസ്ഇബിക്ക് നഷ്ടമുണ്ടാക്കുന്നു.

ഇങ്ങനെ കഴിഞ്ഞ സാമ്പത്തിക വർഷം 500 കോടിയിലധികം രൂപയാണ് കെഎസ്ഇബിക്ക് അധിക ചിലവ്. ഇത് കാരണം സാധാ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 19 പൈസയുടെ അധിക ഭാരം അടിച്ചേൽപ്പിക്കേണ്ട സ്ഥിതിയാണ്. ബാറ്ററി സ്റ്റോറേജ് ഇല്ലാതെ ഇനിയും സോളാർ പ്ലാന്റുകൾ സ്ഥാപിച്ചാൽ ഉപഭോക്താക്കൾ കൂടുതൽ നഷ്ടം സഹിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കെഎസ്ഇബി നൽകുന്നു. 2035 ൽ ഇതേ രീതിയിൽ പോവുകയാണെങ്കിൽ അധികഭാരം യൂണിറ്റിന് 34 പൈസയായി വർദ്ധിക്കും. ഒന്നര ലക്ഷം വരുന്ന സോളാർ ഉൽപാദകരേക്കാൾ ഒരുകോടിയിൽ അധികം വരുന്ന സാധാ ഉപഭോക്താക്കൾക്കൊപ്പം നിൽക്കുകയാണെന്നും കെഎസ്ഇബി നിലപാട് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ക്രമക്കേട് : എ.ഐ.സി.സി നിര്‍ദ്ദേശ പ്രകാരം കോണ്‍ഗ്രസിന്റെ സമര പരമ്പരകള്‍ ആരംഭിക്കുന്നു

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

ജൂലൈ 21 മുതൽ അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ

0
തിരുവനന്തപുരം: അനിശ്ചിചതകാല സമരത്തിന് ഒരുങ്ങി ഓൺലൈൻ ടാക്സികൾ. ജൂലൈ 21 മുതലാണ്...

കലഞ്ഞൂരില്‍ വീണ്ടും അപകടം : സ്കൂട്ടറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചു – സ്കൂട്ടര്‍ യാത്രക്കാരന്...

0
കോന്നി : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ടെമ്പോ ട്രാവലും സ്കൂട്ടറും...

വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

0
തിരുവനന്തപുരം: വനംവകുപ്പിനെതിരായ എം.എം.മണിയുടെ വെല്ലുവിളിയിൽ പ്രായം പരിഗണിച്ച് മറുപടി പറയുന്നില്ലെന്ന് വനംവകുപ്പ്...