കെ.എസ്.ആര്‍.ടി.സി കെ.റ്റി.ഡി.എഫ്.സിയില്‍ നിന്ന് 30 കോടി രൂപ വായ്പ എടുത്ത് ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തിരുവവനന്തപുരം : കെ.എസ്.ആര്‍.ടി.സി കെ.റ്റി.ഡി.എഫ്.സിയില്‍ നിന്ന് 30 കോടി രൂപ വായ്പ എടുത്ത് ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തീരുമാനം ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെയാണ് കെ.എസ്.ആര്‍.ടി.സി കടന്ന് പോകുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇത് വരെ നല്‍കാത്തത്തിന്റെ പേരില്‍ പ്രതിപക്ഷ സംഘടനകള്‍ സൂചനാ പണിമുടക്ക് നടത്തുകയാണ്. പത്താം തീയതിക്കുള്ളില്‍ ശമ്പളം നല്‍കാം എന്ന ഉറപ്പാണ് ഗതാഗത മന്ത്രി യൂണിയന്‍ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ധനവകുപ്പ് നല്‍കുന്ന 30 കോടിയും കോര്‍പ്പറേഷന്റെ കൈവശമുള്ള 10 കോടിയും ചേര്‍ത്താലും ശമ്പളം നല്‍കാന്‍ കഴില്ല. ഈ സാഹചര്യത്തിലാണ് ശമ്പളം നല്‍കുന്നതിനായി വീണ്ടും വായ്പ എടുക്കുന്നത്. കെ.റ്റി.ഡി.എഫ്.സിയില്‍ നിന്ന് 30 കോടി രൂപ വായ്പ എടുത്ത് ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് തീരുമാനം.

82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നല്‍കാനായി വേണ്ടത്. എസ്.ബി.ഐ യില്‍ നിന്ന് 45 കോടി രൂപ ഓവര്‍ ഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ മാസത്തെ ശമ്പളം 17 ദിവസം വൈകി ല്‍കിയത്. വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ ഭരണ പക്ഷ അനുകൂല സംഘടനകളടക്കം പ്രതിഷേധിച്ചിരുന്നു. കടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രതിമാസം 75 കോടി രൂപ വീതം അനുവദിക്കണമെന്നാണ് മാനേജ്മെന്റ് ധനവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ 30 കോടിയിലധികം നല്‍കാനാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

അഞ്ചര കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിനവാരുമാനം. ഇതില്‍ 93 ലക്ഷം രൂപ വായ്പ തിരിച്ചടവ് ഇനത്തിലും 3.5 കോടി ഇന്ധന ചെലവിനായും മാറ്റിവക്കണം. 20 കോടിയോളം രൂപ മറ്റ് ചിലവുകള്‍ക്കായും വിനിയോഗിക്കേണ്ടി വരും. അതുകൊണ്ട് തന്നെ സര്‍ക്കാരിന്‍രെ സാഹായമില്ലാതെ കെ.എസ്.ആര്‍.ടി.സിക്ക് ഒരു തരത്തിലും മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്ബ് ശമ്ബളം നല്‍കും എന്നായിരുന്നു മാനേജ്മെന്റ് നേരത്തെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഉറപ്പ്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലും യൂണിയന്‍ നേതാക്കള്‍ ഇക്കാര്യം ചൂണ്ടികാട്ടിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാന്‍ മന്ത്രി തയ്യാറായില്ല.മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം ചര്‍ച്ച ചെയ്യാം എന്ന് മാത്രമാണ് മന്ത്രി യൂണിയന്‍ നേതാക്കളെ അറിയിച്ചത്.ഇതോടെയാണ് പ്രതിപക്ഷ സംഘടനകള്‍‌ സൂചനാ പണിമുടക്കുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. സി.പി ഐ അനൂകൂല സംഘടനയുടെ പിന്‍ പിന്‍തുണയും പണിമുടക്കിനുണ്ട്.പത്താം തീയതി ശമ്ബളം നല്‍കാമെന്ന ഉറപ്പ് പാലിക്കാനായില്ലെങ്കില്‍ സി.ഐ.റ്റി. യു ഉള്‍പ്പെടെയുള്ള സംഘടകളും സമര രംഗത്തിറങ്ങും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശം ; ടി ജി മോഹൻദാസിനെതിരെ...

0
തിരുവനന്തപുരം: ഡൽഹി സമരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പരാമർശത്തിൽ ആർഎസ്എസ്...

സംസ്ഥാനത്ത് സ്വർണ, വെള്ളി വിലകളിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി ; പുതിയ ടെൻഡർ ക്ഷണിക്കും

0
തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക്...