തിരുവനന്തപുരം: 20 ലോക്സഭാ മണ്ഡലങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 24 ദിവസം പ്രചാരണം നടത്തും. ഈ മാസം 30 ന് തുടങ്ങുന്ന പ്രചാരണം ഏപ്രില്‍ 22 നാണ് അവസാനിക്കുന്നത്. ഓരോ പാർലമെന്‍റ് മണ്ഡലത്തിലും മൂന്ന് വീതം പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഇടത് മുന്നണിയുടെ പ്രചാരണം നടക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും മുഖ്യമന്ത്രി പോകുന്നുണ്ട്. ഈ മാസം 30 ന് തിരുവനന്തപുരത്താണ് മുഖ്യമന്ത്രിയുടെ പ്രചാരണം ആരംഭിക്കുന്നത്. ഏപ്രിൽ ഒന്നിന് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിയില്‍ മുഖ്യമന്ത്രി എത്തും. രണ്ടിന് മലപ്പുറത്തും മൂന്നിന് എറണാകുളത്തുമാണ് പ്രചാരണം.
ഏപ്രിൽ നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒൻപത് – കൊല്ലം എന്നിങ്ങനെ പോകും മുഖ്യമന്ത്രിയുടെ പൊതുയോഗങ്ങള്‍. 22 നുള്ളില്‍ മറ്റ് മണ്ഡലങ്ങളിലും മുഖ്യമന്ത്രി എത്തും. സി.എ.എ വിരുദ്ധ പ്രക്ഷോഭം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കത്തിച്ചുനിർത്താനാണ് ഇടതുമുന്നണി തീരുമാനം.