വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി എം.വി. ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റം തങ്ങൾ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം സാധാരണക്കാർക്ക് വിശ്വസിക്കാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. അദാനിയുമായി അടുത്ത ബന്ധമുള്ള, ബാംഗ്ലൂർ യാത്രകൾ സംഘടിപ്പിച്ച, വിവിധ ഇടപാടുകൾക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക് പത്രങ്ങളിലൂടെ മാത്രമേ ഈ വിവരം അറിയാൻ കഴിഞ്ഞുള്ളൂ എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. പദ്ധതിയെക്കുറിച്ച് ധവളപത്രത്തിൽ വരെ രേഖപ്പെടുത്തിയ വി.ഡി. സതീശൻ ഇക്കാര്യങ്ങൾ അറിഞ്ഞില്ലെന്ന് പറയുന്നതും വിശ്വസനീയമല്ലെന്ന് അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം ഇതിനകം തന്നെ ലോകശ്രദ്ധ നേടുകയും നിരവധി റെക്കോർഡുകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഈ കരാർ മൂലം കേരള സർക്കാർ വലിയ സാമ്പത്തിക ബാധ്യതയാണ് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത്. ഇടതുപക്ഷം അദാനിയുമായി കരാറിൽ ഏർപ്പെട്ടതിലൂടെ അതിന്റെ രാഷ്ട്രീയ നിലപാടുകളിൽനിന്ന് വ്യതിചലിച്ചുവെന്ന് മുൻപ് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. എന്നാൽ യഥാർഥത്തിൽ ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരാണ് ഈ കരാർ ഉണ്ടാക്കിയത്. വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പ് ഇതുവരെ ചെലവാക്കിയത് 3000 കോടി രൂപയിൽ താഴെ മാത്രമാണ്. എന്നാൽ ഇപ്പോൾ അതിന്റെ 49 ശതമാനം ഓഹരികൾ 13,000 കോടി രൂപയ്ക്കാണ് എം.എസ്.സി കമ്പനിക്ക് വിൽക്കാൻ നീക്കം നടക്കുന്നത്.

കരാറിലെ വ്യവസ്ഥകൾ പ്രകാരം 25 ശതമാനത്തിലധികം ഓഹരികൾ കൈമാറുന്നുണ്ടെങ്കിൽ അതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരമൊരു നീക്കം നടക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. തന്ത്രപ്രധാനമായ വിഴിഞ്ഞം തുറമുഖം രാജ്യരക്ഷാപരമായ ഉത്തരവാദിത്വങ്ങൾ ഉള്ള ഒന്നാണെന്നും അത് കുത്തകവൽക്കരിക്കപ്പെടുന്നത് അപകടമാണെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു കമ്പനിക്കും മത്സരാധിഷ്ഠിതമായി സേവനം ലഭ്യമാകേണ്ട മൾട്ടി-സിസ്റ്റം രീതിയാണ് വിഴിഞ്ഞത്ത് മുൻസർക്കാർ വിഭാവനം ചെയ്തിരുന്നത്. എന്നാൽ ഇന്ന് തുറമുഖം മുഴുവൻ ഒരു കമ്പനിക്ക് തീറെഴുതി കൊടുക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവി കണക്കിലെടുത്ത് ഈ കുത്തകവൽക്കരണ നീക്കത്തെ ശക്തമായി എതിർക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശ എൻജിനീയർമാർക്കും തിരിച്ചടിയായി പുതിയ...

0
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശ...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ അഞ്ചുവർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കാൻ എസ്ഐടി

0
യുപി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ അഞ്ചുവർഷത്തെ ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കാൻ...

നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ....

വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ വിവാദം ; ഇടപെടാനില്ലെന്ന് കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയ വിഷത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി....