Monday, April 8, 2024 3:38 pm

മലയാളം മിഷനിൽ നടക്കുന്നത് ഏകാധിപത്യ പ്രവർത്തനo ; മുരുകൻ കാട്ടാക്കടക്കെതിരെ ഉടൻ നടപടികളുണ്ടാകുമെന്ന് സൂചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയായ മലയാളം മിഷനിൽ നടക്കുന്നത് ഏകാധിപത്യ പ്രവർത്തനങ്ങളോ. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ മറ്റു ഭരണസമിതി അംഗങ്ങളെ തഴഞ്ഞുകൊണ്ട് നടക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് ഭരസമിതി അംഗത്തിൻ്റെ കത്ത്. കത്തിൻ്റെ അടിസ്ഥാനത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടക്കെതിരെ ഉടൻ നടപടികളുണ്ടാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. തന്നിഷ്ടപ്രകാരം മലയാളം മിഷൻ്റെ പ്രവർത്തനങ്ങൾ തീരുമാനിക്കുകയും നിരുത്തരവാദപരമായ സമീപനങ്ങളിലൂടെ മിഷനെ സ്വകാര്യ സംരഭമാക്കി മാറ്റുകയും ചെയ്യുന്ന ഡയറക്ടറുടെ നടപടികൾക്ക് എതിരെ മുഖ്യമന്ത്രി രോഷാകുലനായെന്ന സൂചനകളാണ് പുറത്തു വരുന്നതും.

Lok Sabha Elections 2024 - Kerala

മലയാള ഭാഷാ വാരാചരണത്തോട് അനുബന്ധിച്ചു നടന്ന പരിപാടികൾക്ക് മലയാളം മിഷൻ അംഗങ്ങളെ ക്ഷണിച്ചിട്ടില്ലെന്ന പരാതിയാണ് മുഖ്യമന്ത്രി സമക്ഷം എത്തിയത്. മിഷൻ അംഗങ്ങളെ ക്ഷണിക്കാത്തതിനെതിരെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രിക്ക് മലയാളം മിഷൻ എക്സിക്യൂട്ടീവ് അംഗമായ സുധീർനാഥ് പരാതി നൽകിയിരുന്നു. ഈ പരാതി വിവാദമായതിനു പിന്നാലെയാണ് മിഷൻ അംഗങ്ങൾക്ക് ഡയറക്ടർ ക്ഷണക്കത്ത് അയച്ചത്.

പ്രസ്തുത പരിപാടിയിൽ പങ്കെടുക്കേണ്ട 14 പേരിൽ മുഖ്യമന്ത്രി, ധനമന്ത്രി, വകുപ്പ് സെക്രട്ടറി തുടങ്ങിയവരുൾപ്പെടെ പത്തുപേരും പങ്കെടുക്കാതിരുന്നത് കടുത്ത അതൃപ്തി നിലനിൽക്കുന്നതിനാലാണെന്നുള്ള സൂചനകളാണ് പുറത്തു വരുന്നത്. മുഖ്യമന്ത്രിക്ക് പരാതി എത്തിയതിന് ശേഷമാണ് മലയാളം മിഷൻ്റെ അഞ്ച് ഭരണ സമിതി അംഗങ്ങൾക്കും ക്ഷണം എത്തിയത്. മലയാളം മിഷൻ്റെ എക്സിക്യൂട്ടിവ് അംഗത്തെ പരിപാടിക്ക് ക്ഷണിക്കുന്നത് ഫെബ്രുവരി 14നാണ്. ഫെബ്രുവരി 17ന് ട്രയിനിൽ കയറി വരണമെന്നാണ് ഡയറക്ടർ നിർദ്ദേശം നൽകിയത്. ഇത്തരത്തിൽ അപമാനിക്കപ്പെട്ട് പരിപാടിയിൽ പങ്കെടുക്കേണ്ട എന്ന് സുധീർ നാഥ് തീരുമാനിക്കുകയായിരുന്നു.

ഇതിനു പിന്നാലെ പരിപാടി സംഘടിപ്പിക്കുന്നതും അതിഥികളെ ക്ഷണിക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾ ഭരണസമിതി അംഗങ്ങളോട് ചർച്ചചെയ്യണമെന്ന് ബെെലോയിൽ പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ പത്രക്കുറിപ്പും ഇറക്കിയിരുന്നു. ഭരണസമിതി അംഗങ്ങളോട് കാര്യങ്ങൾ ചർച്ച ചെയ്യേണ്ടെന്ന് ബെെലോയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ ഭരണസമിതി അംഗമെന്ന പദവിയുടെ പ്രസക്തിയെന്താണെന്ന് ചോദിച്ചുകൊണ്ടായിരുന്നു ഡയറക്ടർക്ക് എതിരെ ഭരണസമിതി അംഗങ്ങൾ പ്രതിഷേധം ഉയർത്തിയത്. കാര്യങ്ങൾ തീരുമാനിക്കാനും നടപ്പിലാക്കാനും ഡയറക്ടറും രജിസ്ട്രാറും മാത്രം മതിയെന്ന രീതി മലയാളം മിഷനെ സംബന്ധിച്ച് അഭികാമ്യണല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് പരാതി എത്തിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണം നടത്തിയതായും പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടതായുമാണ് സൂചനകൾ.

ഭരണസമിതി അംഗങ്ങളെ തഴഞ്ഞുകൊണ്ടാണ് പരിപാടിയുടെ ബ്രോഷറും തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം മുപ്പതോളം അംഗങ്ങളെ പരിപാടിയിൽ പ്രാസംഗികരായും അവതാരയും ക്ഷണിച്ചപ്പോൾ അതിൽ ഒന്നിൽ പോലും ഭരണസമിതി അംഗങ്ങളെ ഉൾപ്പെടുത്താൻ ഡയറക്ടർ ശ്രമിച്ചില്ലെന്ന പരാതിയും ഉയർന്നു നിൽക്കുന്നുണ്ട്. ഇതുകൊണ്ട് കൂടിയാണ് മലയാളം മിഷൻ്റെ ഭരണ സമിതി അംഗങ്ങൾ ഈ പരിപാടിയിൽ നിന്നു വിട്ടുനിന്നത് എന്നാണ് സൂചനകൾ. പ്രവാസി മലയാളികള്‍ക്ക് മലയാള ഭാഷാപഠനത്തിന് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മലയാളം മിഷൻ്റെ മാതൃ സ്ഥാപനത്തിൽ നിന്നും ഒരംഗം പോലും പരിപാടിയിൽ പങ്കെടുത്തില്ല എന്നുള്ളത് സംസ്ഥാന സർക്കാരിനെയും ഞെട്ടിച്ചിട്ടുണ്ട്.

മറുനാടൻ മലയാളികളുടെ കുട്ടികൾക്ക് മലയാള ഭാഷ പഠിക്കുന്നതിനും കേരള സംസ്കാരം പരിചയിക്കുന്നതിനും അവസരം ഒരുക്കുന്നതിലേക്ക് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിൻ്റെ കീഴിൽ പ്രവർത്തനം ആരംഭിച്ച സ്വയംഭരണ സ്ഥാപനമാണ് മലയാളം മിഷൻ. ഈ സ്ഥാപനത്തിന് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്ട്രേഷൻ ആക്റ്റിൻ കീഴിൽ “സംഘം” ആയി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നതിന് ഭരണാനുമതി നല്കിക്കൊണ്ട് 2009 ജനുവരി 19ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.

മിഷൻ ഭരണസമിതിയിലെ അംഗങ്ങളെ അംഗീകരിച്ചുകൊണ്ടാകണം മിഷൻ്റെ പ്രവർത്തനമെന്നുള്ളത് സർക്കാർ ഉത്തരവിൽ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. മറുനാടൻ മലയാളികളുടെ കുട്ടികളെ ഉദ്ദേശിച്ചുള്ള ഒരു സംരംഭമായതിനാൽ മലയാളം മിഷൻ്റെ മെമ്മോറാണ്ടവും റൂൾസും മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കി പ്രസിദ്ധീകരിക്കണമെന്നും മിഷൻ മലയാളത്തിൽ രജിസ്റ്റർ ചെയ്യുന്നതുമായിരിക്കും ഉചിതമെന്നും പ്രസ്തുത ഉത്തരവിൽ സർക്കാർ വ്യക്തമാക്കുകയും ചെയ്തിട്ടുള്ളതാണ്.

എന്നാൽ ഈ ഉത്തരവുകളെയെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് കാലങ്ങളായി ശരിയായ രീതിയിലല്ല മലയാളം മിഷൻ പ്രവർത്തിക്കുന്നതെന്ന ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. മിഷൻ്റെ പുതിയ ഭരണസമിതി അംഗങ്ങളെ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയത് 2022 സെപ്തംബർ 19നാണ്. എന്നാൽ തന്നെ അംഗമായി തിരഞ്ഞെടുത്തു എന്ന് അറിയിപ്പ് സുധീർ നാഥിന് ലഭിക്കുന്നത് നവംബർ 29നാണ്. മുഖ്യമന്ത്രി മലയാളം മിഷൻ്റെ ഒരു യോഗം വിളിച്ചപ്പോഴാണ് ഭരണസമിതി അംഗമായ കാര്യം താൻ അറിയുന്നതെന്ന് സുധീർ നാഥ് പറയുന്നു. മറ്റ് അംഗങ്ങളുടെയും സ്ഥിതി ഇതുന്നയാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചതെന്നും സുധീർ നാഥ് ചൂണ്ടിക്കാട്ടുന്നുണ്ട്.

മലയാളം മിഷൻ്റെ ഭാരവാഹികൾ കൈക്കൊള്ളുന്ന നിരുത്തരവാദപരമായ വിഷയങ്ങൾ ഇവിടംകൊണ്ടും തീരുന്നില്ല. മിഷൻ്റെ വെബ്സൈറ്റ് പരിശോധിച്ചാൽ ഇപ്പോഴും സാംസ്കാരിക വകുപ്പ് മന്ത്രി വി എൻ വാസവനാണ്. ഭരണസമിതി അംഗങ്ങളായി മധുസൂദനൻ നായരുടെയും അശോകൻ ചരിവിലിൻ്റേയുമൊക്കെ ചിത്രങ്ങളും കാണാൻ കഴിയും. മന്ത്രി മാറിയതോ മറ്റുകാര്യങ്ങളൊ ഒന്നും വെബ്സൈറ്റ് അറിഞ്ഞിട്ടില്ല. അതേസമയം വെബ്സൈറ്റിനായി പ്രതിമാസം നല്ലൊരു തുക മലയാളം മിഷൻ മുടക്കുന്നുമുണ്ട്.

പ്രവാസികളെയും അവരുടെ മക്കളെയും മലയാളഭാഷ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച മലയാളം മിഷൻ ഭൂമി മലയാളം എന്നൊരു മാഗസിൻ പുറത്തിറക്കുന്നുണ്ട്. എന്നാൽ ഇതിൽ കുറച്ചുനാളായി കാണാൻ കഴിയുന്നത് കഥകളും കവിതകളും ലേഖനങ്ങളും മാത്രമാണ്. മലയാള ഭാഷ പഠിപ്പിക്കുവാനുള്ള യാതൊരുവിധ പ്രവർത്തനങ്ങളും മാഗസിൻ കൈക്കൊള്ളുന്നില്ല. ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് ഭൂമി മലയാളം പുറത്തിറക്കുന്നത്. എന്നാൽ ഈ മാഗസിന്‍റെ ഒരു കോപ്പി പോലും ഡൽഹിയിൽ കാണാൻ കഴിയുന്നില്ലെന്നും സുധീർനാഥ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തവർക്ക് മലയാളത്തിലെ ഒരു പ്രമുഖ സാഹിത്യകാരി ഭൂമി മലയാളത്തെ പ്രകീർത്തിച്ച് എഴുതിയ കുറിപ്പാണ് ഡയറക്ടറുടെ നേതൃത്വത്തിൽ അയച്ചു കൊടുക്കുന്നത്. ഈ സാഹിത്യകാരി ഗംഭീര മാഗസിൻ എന്നാണ് ഭൂമിമലയാളത്തെ വിശേഷിപ്പിക്കുന്നത്. മാഗസിൻ ഗംഭീരമാണെന്നും എന്നാൽ മലയാള ഭാഷ പഠിപ്പിക്കാൻ രൂപംകൊണ്ട ഒരു സംഘടനയിൽ നിന്നുമല്ല ഇത്തരത്തിലുള്ള മാഗസിൻ പുറത്തു വരേണ്ടതെന്നും പലരും ചൂണ്ടിക്കാണിച്ചിരുന്നു.

റേഡിയോ മലയാളം എന്ന പേരിൽ ഒരു ഇൻ്റർനെറ്റ് റേഡിയോയും മിഷൻ്റേതായുണ്ട്. എന്നാൽ ഈ റേഡിയോ ജനങ്ങളിലേക്ക് എത്തിക്കുവാനോ അതിലെ പരിപാടികൾ കേൾക്കുവാൻ ജനങ്ങളെ പ്രചോദിപ്പിക്കുവാനോ ഡയറക്ടറുടെ നേതൃത്വത്തിൽ യാതൊരുവിധ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഡൽഹി ഉൾപ്പെടെയുള്ള ഇടങ്ങളിൽ മലയാളത്തിൽ ഉന്നത വിദ്യാഭ്യാസം നേടിയ അധ്യാപകരാണ് സൗജന്യമായി മലയാളം ക്ലാസുകൾ എടുക്കുന്നത്. ഈ അധ്യാപകരെ കഴിഞ്ഞ തവണ ഒരു ക്യാമ്പിന് വിളിച്ചിരുന്നു. തേർഡ് എസിയോ അതിനു മുകളിലുള്ള യാത്രാ സംവിധാനങ്ങളോ നൽകണമെന്നിരിക്കേ ഈ അധ്യാപകർക്ക് സ്ലീപ്പർ ടിക്കറ്റ് ചാർജാണ് കഴിഞ്ഞതവണ അവർക്ക് നൽകിയത്. സൗജന്യമായി മലയാളം പഠിപ്പിക്കുന്ന അധ്യാപകരെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്ന് അന്നേ വിമർശനം ഉയർന്നിരുന്നു. വിമർശനത്തിൻ്റെ അടിസ്ഥാനത്തിൽ ഇക്കാര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കത്തയച്ച തനിക്ക് ഇതുവരെ ഒരു മറുപടി പോലും ലഭിച്ചിട്ടില്ല എന്നും സുധീർനാഥ് ചൂണ്ടിക്കാട്ടുന്നു.

പ്രവാസികളെ മലയാളം പഠിപ്പിക്കുമ്പോൾ ആ പ്രദേശത്ത് ഉപയോഗിക്കുന്ന വാക്കുകളും കൂടി പഠനസമയത്ത് ചൂണ്ടിക്കാട്ടേണ്ടതുണ്ട്. അത്തരത്തിൽ മാത്രമേ പ്രവാസികളുടെ ഇടയിൽ മലയാള ഭാഷ എത്തിക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ പ്രാഥമികമായ ഈ കാര്യം പോലും മലയാളം മിഷൻ്റെ ഡയറക്ടർക്കും മറ്റും അറിയാമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും സുധീർനാഥ് പറയുന്നുണ്ട്. മലയാളം മിഷൻ്റെ തലപ്പത്തിരിക്കുന്നവർക്ക് മലയാളം അറിയാം പക്ഷേ മലയാളഭാഷ പഠിപ്പിക്കാൻ അറിയില്ല എന്ന അവസ്ഥയാണെന്നും സുധീർനാഥ് ചൂണ്ടിക്കാട്ടുന്നു. മനുഷ്യനാകണം എന്ന് പാടിനടന്നിട്ട് കാര്യമില്ലെന്നും മനുഷ്യനാകണമെന്നും സുധീർനാഥ് പറയുന്നു. പ്രവാസികളുടെ മലയാളഭാഷ അറിയാത്തതിൻ്റെ ബുദ്ധിമുട്ട് മലയാളം മിഷൻ ഭാരവാഹികൾക്കുണ്ടെന്നാണ് സുധീർനാഥ് പറയുന്നത്.

2022 ഫെബ്രുവരിയിലാണ് മലയാളം മിഷൻ ഡയറക്ടറായി മുരുകൻ കാട്ടാക്കട ചുമതലയേറ്റത്. എന്നാൽ അതിനുശേഷം ഏകാധിപത്യ പ്രവർത്തനങ്ങളാണ് മിഷനിൽ നടക്കുന്നതെന്നുള്ള ആരോപണങ്ങളാണ് ഉയർന്നുവന്നത്. ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുകയും എന്നാൽ അവരെ നോക്കുകുത്തിയാക്കി കാര്യങ്ങൾ ഡയറക്ടറുടെ നേതൃത്വത്തിൽ മുന്നോട്ടുകൊണ്ടുപോവുകയുമാണ് മിഷനിൽ നടക്കുന്നതെന്നും ആരോപണം ഉയർന്നു. ഈ വർഷത്തെ മാതൃഭാഷാ വാരാചരണത്തോട് അനുബന്ധിച്ച് ഭരണസമിതി അംഗങ്ങളെ ക്ഷണിച്ചില്ലെന്ന വിവാദം ഉയർന്നതോടെ പ്രശ്നം മുഖ്യമന്ത്രിക്ക് മുന്നിൽ എത്തുകയായിരുന്നു. ഭരണ സമിതി അംഗമായ സുധീർനാഥ് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ കത്തിൽ സൂചിപ്പിച്ചിട്ടുള്ള ആരോപണങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിക്കുകയും ആരോപണങ്ങൾ യാഥാർത്ഥ്യമാണെന്ന് വ്യക്തമാവുകയും ചെയ്തതായാണ് സൂചനകൾ. മലയാളം മിഷൻ്റെ തലപ്പത്തിരുന്ന് നിരുത്തരവാദപരമായ സമീപനങ്ങൾ കൈക്കൊള്ളുന്ന ഡയറക്ടർക്കെതിരെ ഉടൻ നടപടി ഉണ്ടാകുമെന്ന സൂചനകൾ പുറത്തുവരുന്നതും ഈ സാഹചര്യത്തിലാണ്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മോദിയുടെ ഗ്യാരണ്ടിക്ക് ചാക്കിന്‍റെ വിലയെന്ന് വിഡി സതീശൻ ; ഇടുക്കി രൂപതയ്ക്കെതിരെയും വിമര്‍ശനം

0
തിരുവനന്തപുരം: മോദിയുടെ ഗ്യാരണ്ടിക്ക് ചാക്കിന്‍റെ വിലയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍....

ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച്...

0
കൊച്ചി : ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ...

ഞായറാഴ്ച്ചകളില്‍ ബസ് കുറവ് ; ജനത്തിന്‌ യാത്രാദുരിതം

0
കോഴഞ്ചേരി : ഞായറാഴ്ച്ചകളില്‍ ബസുകളും അവധി എടുക്കുന്നു. ജനത്തിന്‌ യാത്രാദുരിതം. വിവിധ...

ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍ ; കിലോയ്ക്ക് 265 രൂപ

0
കൊച്ചി: ചൂട് കൂടിയിട്ടും ചിക്കന്‍ വില സര്‍വകാല റെക്കോര്‍ഡില്‍. നിലമ്പൂര്‍ ഭാഗത്ത്...