മലയാലപ്പുഴ : ലക്ഷക്കണക്കിനു രൂപ ദിവസേനവരുമാനമുള്ള മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദേവിക്ക് അഭിഷേകത്തിനുപയോഗിക്കുന്ന കിണറ്റിലെ തൊട്ടിയും കയറും ഉപയോഗശൂന്യമായിട്ട് ഇന്നേക്ക് 8 ദിവസം. ഇത്രയും ദിവസമായിട്ടും പുതിയത് വാങ്ങി പ്രശ്നം പരിഹരിച്ചില്ല. ഈ ദിവസമത്രയും പൈപ്പ് വെള്ളമാണ് അഭിഷേകം ഉൾപ്പെടെ പ്രധാന ചടങ്ങുകളിൽ ഉപയോഗിക്കുന്നതെന്നുമാണ് ഭക്തരുടെ പരാതി.
ഇതിനെതിരെ ഇന്ന് ബിജെപി മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് പി പ്രശാന്ത്, സെക്രട്ടറി നന്ദിനി സുധീർ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വി പിൻ, വാസുദേവൻ, യുവമോർച്ച ചിറ്റാർ മണ്ഡലം പ്രസിഡൻ്റ് പി പ്രവീൺ, എന്നീ വരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തുടർന്ന് പുതിയ തൊട്ടിയും കയറും ഇട്ടു നൽകി. ക്ഷേത്രത്തിലെ ആചാരങ്ങളിലും ചടങ്ങുകളിലും യാതൊരു പ്രധാന്യവും ബോർഡും ഉദ്യോഗസ്ഥരും നല്കുന്നില്ലെന്നും വരുമാനത്തിൽ മാത്രമാണ് ഇവർക്ക് ശ്രദ്ധയെന്നും വിപിൻ വാസുദേവ് പറഞ്ഞു.