പാലാ നിയമസഭ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് മാണി സി. കാപ്പന്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: പാലാ നിയമസഭ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. ജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ട എന്നാണ് എന്‍.സി.പി ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം. എന്ത് തീരുമാനം എടുത്താലും പാര്‍ട്ടി ഒറ്റക്കെട്ടായിരിക്കും.

പാലായിലെ വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണി യുദ്ധം ചെയ്ത് നേടിയതാണ്. പാലാ സീറ്റ് ആവശ്യപ്പെടാന്‍ ജോസ് കെ. മാണിക്ക് അവകാശമില്ല. എല്‍.ഡി.എഫ് പ്രവര്‍ത്തകരും ഇക്കാര്യം സമ്മതിക്കില്ല.

സീറ്റ് വിട്ടുകൊടുക്കണമെന്ന് എല്‍.ഡി.എഫ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. യു.ഡി.എഫിന്‍റെ ഭാഗമാകുന്ന കാര്യവും ചര്‍ച്ച ചെയ്തിട്ടില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. അതേസമയം എന്‍.സി.പിയെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് കാര്യമായ പരിഗണന നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. പലയിടത്തും ചര്‍ച്ച പോലും നടന്നില്ല. ഈ വിഷയം അടുത്ത യോഗത്തില്‍ ഉന്നയിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ. മാണി വിഭാഗത്തിന് നല്‍കാന്‍ സി.പി.എം-സി.പി.ഐ ധാരണയായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് മാണി സി. കാപ്പന്‍റെ പ്രതികരണം. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടുമെന്നായിരുന്നു റിപ്പോര്‍ട്ട്.

ഏറെക്കാലം കെ.എം. മാണി സ്വന്തമാക്കിയ പാലാ സീറ്റ് കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന്‍റെ അഭിമാന മണ്ഡലമാണ്. ഈ സീറ്റ് ലഭിക്കും എന്ന ധാരണയുടെ പുറത്താണ് ജോസ് കെ. മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നത്.

പാലാ സീറ്റ് വിട്ടുനല്‍കുകയാണെങ്കില്‍ പിന്നെ മുന്നണിക്കൊപ്പം നില്‍ക്കേണ്ടതില്ലെന്നാണ് എന്‍.സി.പിയിലെ ഒരു വിഭാഗത്തിന്‍റെ തീരുമാനം. പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി മാണി. സി കാപ്പനായിരിക്കുമെന്ന വിധത്തിലുള്ള ചില സൂചനകള്‍ കഴിഞ്ഞ ദിവസം പി.ജെ. ജോസഫും നല്‍കിയിരുന്നു.

അതേസമയം, പാലാ സീറ്റിന്‍റെ കാര്യത്തില്‍ മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും പ്രതികരിച്ചു. മുന്നണി വിടേണ്ട സാഹചര്യം നിലവിലില്ല. എല്‍.ഡി.എഫിനെ ക്ഷീണിപ്പിക്കുന്ന ഒന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സിറ്റിംഗ് സീറ്റുകള്‍ വിട്ടുകൊടുക്കുന്നതിനോട് യോജിപ്പില്ല. മുന്നണി വിപുലീകരിക്കുമ്ബോള്‍ ചെറിയ നഷ്ടങ്ങള്‍ പാര്‍ട്ടികള്‍ക്കുണ്ടാകും. അത് സ്വാഭാവികമാണെന്നും എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...