മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ടക്കൊലക്കേസ് : പ്രതികള്‍ക്കു വേണ്ടി മുസ്ലിം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് പി എം എ സലാം

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : മണ്ണാര്‍ക്കാട് കല്ലാംകുഴി ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചതിനു തൊട്ടുപിന്നാലെ പ്രതികള്‍ക്കു വേണ്ടി മുസ്ലിം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് സമ്മതിച്ച്‌ സംസ്ഥാന ജന.സെക്രട്ടറി പി എം എ സലാം ജിദ്ദയില്‍ പറഞ്ഞു. കരുതിക്കൂട്ടിയുള്ള ആക്രമണത്തിലല്ല, സംഘട്ടനത്തിലാണ് മരണംനടന്നതെന്ന് സലാം അവകാശപ്പെട്ടു. സംഘട്ടനമുണ്ടാകുമ്പോള്‍ കൊല്ലപ്പെടുക സ്വാഭാവികമാണെന്നും ലീഗ് സെക്രട്ടറി ജിദ്ദയില്‍ പറഞ്ഞു.

ഒരു സംഘട്ടനമുണ്ടാകുമ്പോള്‍ ഇരുപക്ഷത്തും ആള്‍നാശമുണ്ടാകലും പരുക്കു പറ്റലും സാധാരണയാണ്. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി ലീഗ് നിയമസഹായം ചെയ്തിട്ടുണ്ടെന്നത് സ്വാഭാവിക സംഭവമാണ്. ജീവപര്യന്തം ശിക്ഷ വിധിച്ച ജില്ലാ കോടതിയുടേത് അന്തിമ വിധിയല്ല എന്നും പ്രതികള്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാവുന്നതേയുള്ളൂ എന്നും ലീഗ് സെക്രട്ടറി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പ്രതികളെ സംരക്ഷിക്കാന്‍ ലീഗ് പോയിട്ടില്ലെന്ന ശംസുദ്ദീന്‍ എം എല്‍ എ അടക്കമുള്ളവരുടെ ഇതുവരെയുള്ള ന്യായീകരണങ്ങളെ തള്ളിക്കൊണ്ടാണ് ലീഗ് സംസ്ഥാന സെക്രട്ടറി പ്രതികള്‍ക്ക് സംരക്ഷണവും നിയമ സഹായവും നല്‍കിയ കാര്യം പരസ്യപ്പെടുത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം; കേരളാ ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം തേടി

0
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തില്‍ കേരളാ...

അപൂർവ്വ കൂടിക്കാഴ്ച; ഭൂമിയിലെ ഏറ്റവും പ്രായമേറിയ ജീവി ‘ജോനാഥന്’ സ്നേഹത്തോടെ ഭക്ഷണം നൽകി നരേന്ദ്ര...

0
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന പങ്കാളിയായ സീഷെൽസിലേക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക...

ഭൂകമ്പം വരും മുൻപേ ഫോണിലെത്തും അലർട്ട്; ഗൂഗിളിന്റെ ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം ഇന്ത്യയിലുമുണ്ടോ? അറിയേണ്ടതെല്ലാം

0
ന്യൂഡൽഹി: വെനസ്വേലയിൽ അടുത്തിടെയുണ്ടായ ശക്തമായ ഭൂചലനത്തിനിടെ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ...

​’ഇരുണ്ട കാലം’ ക്യാമ്പെയ്‌ന് നേതൃത്വം നൽകിയ പിആർഡി ഉദ്യോഗസ്ഥന് നടപടിക്ക് പകരം പ്രധാന പദവി...

0
തിരുവനന്തപുരം: പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ പ്രതീഷ് മണിയെ ചലച്ചിത്ര അക്കാദമിയില്‍...