കാര്‍ഷിക വിളകള്‍ കര്‍ഷകരില്‍ നിന്ന് സംഭരിച്ച് വിപണയിലെത്തിച്ച് ഹോര്‍ട്ടികോര്‍പ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക് ഡൗണിലും കര്‍ഷകര്‍ക്ക് താങ്ങായി കാര്‍ഷിക വിളകള്‍ അവരില്‍ നിന്നും സംഭരിച്ച് വിപണിയില്‍ എത്തിക്കുകയാണ് പത്തനംതിട്ട ജില്ലാ ഹോര്‍ട്ടികോര്‍പ്പ്. മരച്ചീനി സംഭരണത്തില്‍ കേരള സംസ്ഥാന കാര്‍ഷിക വികസനക്ഷേമ വകുപ്പ് നടപ്പിലാക്കിവരുന്ന അടിസ്ഥാന വില (ബേസ് പ്രൈസ്) മുഖേനയാണ് സംഭരണം നടത്തുന്നത്.

പഴം, പച്ചക്കറി കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ അതാത് ദിവസത്തെ സംഭരണ വിലയ്ക്ക് അടൂര്‍ പഴകുളത്ത് സ്ഥിതി ചെയ്യുന്ന ഹോര്‍ട്ടികോര്‍പ്പ് ജില്ലാ സംഭരണ വിതരണ കേന്ദ്രത്തില്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുമെന്നും ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ കെ.എസ് പ്രദീപ് പറഞ്ഞു. സംസ്ഥാനത്ത് മരച്ചീനിയുടെ വില ക്രമാതീതമായി കുറഞ്ഞ സാഹചര്യത്തില്‍ അടിസ്ഥാന വിലയ്ക്ക് വേണ്ടി കാര്‍ഷിക വികസനക്ഷേമ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകരില്‍ നിന്നും 6 രൂപ നിരക്കിലാണ് ഹോര്‍ട്ടികോര്‍പ്പ് മരച്ചീനി സംഭരിക്കുന്നത്. മരച്ചീനിയുടെ അടിസ്ഥാന വിലയായ 12 രൂപയുടെ ബാക്കി തുകയായ ആറു രൂപ കര്‍ഷകനു കാര്‍ഷിക വികസനക്ഷേമ വകുപ്പാണു നല്‍കുന്നത്. ഇപ്രകാരം ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും 15 ടണ്‍ മരച്ചീനിയാണു സംഭരിക്കുന്നത്.

കര്‍ഷകര്‍ തൊട്ടടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെട്ട് വിളകള്‍ കൃഷി ചെയ്തതിന്റെ വിസ്തീര്‍ണവും ഉത്പന്നത്തിന്റെ അളവും അടിസ്ഥാന വിലയ്ക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള രജിസ്റ്റര്‍ നമ്പര്‍ സഹിതമുള്ള സര്‍ട്ടിഫിക്കറ്റും തന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിന്റെ രേഖകളുമായി ഹോര്‍ട്ടികോര്‍പ്പിനെ സമീപിക്കണം. ഇങ്ങനെ സംഭരിക്കുന്ന മരച്ചീനി, പ്രാഥമിക ക്ഷീര സംഘങ്ങളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ വിറ്റഴിക്കുകയാണ് ഹോര്‍ട്ടികോര്‍പ്പ് ചെയ്യുന്നത്. ഉത്പ്പന്നങ്ങളുടെ സംഭരണവില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടില്‍ നല്‍കുകയും ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹി ജന്തർ മന്തറിലെ സമര ചരിത്രത്തിന് താൽക്കാലിക വിരാമം; സമരപ്പന്തൽ പൊളിച്ചുമാറ്റി

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യം...

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

0
ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

കൊല്ലത്ത് മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച് മകൻ

0
കൊല്ലം: കുളത്തുപുഴയിൽ മരിച്ച അമ്മയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിനുള്ളിൽ സൂക്ഷിച്ച...