തിരുവനന്തപുരം : പരാതിക്കാരിക്ക് വേണ്ടി മന്ത്രി വിളിച്ചു ന്യായമെന്താണോ അതേ ചെയ്യാന്‍ പറ്റൂ എന്ന് എസ്.ഐയും. മന്ത്രി ജി.ആര്‍ അനിലും വട്ടപ്പാറ സ്റ്റേഷനിലെ എസ്എച്ച്ഒ ഗിരിലാലും തമ്മില്‍ തര്‍ക്കം. പരാതിയില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മന്ത്രി വിളിച്ചപ്പോഴായിരുന്നു വാക്കേറ്റം. ഒരു സ്ത്രീ വന്ന് മകളെ അയാൾ പീഡിപ്പിക്കുന്നെന്ന് പറയുമ്പോൾ അയാളെ തൂക്കി എടുത്തുകൊണ്ട് വരണമെന്നല്ലേ പറയേണ്ടതെന്ന് മന്ത്രി ചോദിച്ചു. എന്നാൽ ന്യായം നോക്കി ഇടപെടാമെന്ന എസ്.എച്ച്.ഒയുടെ നിലപാടാണ് മന്ത്രിയെ ചൊടിപ്പിച്ചത്. യൂനിവേഴ്‌സിറ്റികളില്‍ മാത്രമല്ല പോലീസ് സറ്റേഷനുകളിലും പാര്‍ട്ടിയുടെയും മന്ത്രിയുടെയും കൈകടത്തല്‍ അധികരിക്കുന്നു എന്നതിന് സ്പഷ്ടമായ തെളിവാണ് ഈ സംഭവം.
പരാതിക്കാരിക്ക് വേണ്ടി മന്ത്രി വിളിച്ചു ; ന്യായമെന്താണോ അതേ ചെയ്യാന്‍ പറ്റൂ എന്ന് എസ്.ഐയും
RECENT NEWS
Advertisment



























