കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആരാധനാലയത്തിലേക്ക് വിളിച്ച് വരുത്തി ലൈംഗിക അതിക്രമം നടത്തിയ കേസില്‍ രണ്ടുപേര്‍ പോക്സോ പ്രകാരം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ചവറ പുതുക്കാട് വൈഷ്ണവം വീട്ടില്‍ രതീഷ് (38 -വിഷ്ണു), അമ്പലപ്പുഴ പുന്നപ്ര തെക്കേപറമ്പിൽ വീട്ടില്‍ ആദര്‍ശ് (26) എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ്ടു വിദ്യാര്‍ഥിനിയെയാണ് ഇവര്‍ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്.
പെണ്‍കുട്ടിയുമായി സമൂഹമാധ്യമത്തിലൂടെയുള്ള പരിചയത്തിലൂടെ വിശ്വാസം പിടിച്ചുപറ്റി ഇവര്‍ ജോലി നോക്കി വരുന്ന ആരാധനാലയത്തിലേക്ക് വിളിച്ച് വരുത്തി ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി ഈസ്റ്റ് സ്റ്റേഷനില്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. കൊല്ലം അസി. കമ്മീഷണര്‍ ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്. രതീഷ്, എസ്.ഐമാരായ ബാബു, ബാലചന്ദ്രന്, സൂസി മാത്യു, എ.എസ്.ഐമാരായ കെ. പ്രദീപ്, ജലജ, ബിന്ദു, സി.പി.ഒ ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ എസ്.എം.പി പാലസിന് സമീപമുള്ള ആരാധനാലയത്തില്‍ നിന്ന് പിടികൂടിയത്. ഇവരെ റിമാന്‍ഡ് ചെയ്തു.





























