രാജ്യത്തെ ഭരണഘടനയെയും നിയമ സംഹിതകളെയും മോദി സര്‍ക്കാര്‍ മാറ്റിയെഴുതുന്നു : ഡോ. ശശി തരൂര്‍ എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്തിന്‍റെ ഭരണ ഘടനയെയും നിയമ സംഹിതകളെയും സ്വന്തം താല്‍പര്യപ്രകാരം നരേന്ദ്ര മോദി മാറ്റിയെഴുതുകയാണെന്നും ഇത് രാജ്യത്തിന്‍റെ പ്രഖ്യാപിത ഭരണഘടനക്കെതിരാണെന്നും ഇത്തരം ശ്രമങ്ങള്‍ക്കെതിരായി സന്ധിയല്ലാത്ത പോരാട്ടം നമ്മള്‍ നടത്തേണ്ടി വരുമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം പത്തനംതിട്ട രാജീവ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ദുരിതമനുഭവിക്കുകയാണ്. ഇത് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കേണ്ടതിന് പകരം ജനങ്ങളെ വര്‍ഗ്ഗീയമായി വേര്‍തിരിച്ച് വോട്ട് ബാങ്ക് ലക്ഷ്യം വെയ്ക്കുകയാണെന്ന് ബി.ജെ.പി യെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന ഭരണത്തില്‍ അഴിമതിയും ധൂര്‍ത്തും കൊടികുത്തി വാഴുകയാണ്. ജനങ്ങളുടെ കാര്യമായ യാതൊരു പ്രശ്നത്തിനും പരിഹാരം കാണാത്ത നവകേരള സദസ് ഹാസ്യ സദസായി മാറിയെന്നും ഡോ. ശശി തരൂര്‍ എം.പി പറഞ്ഞു.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ഭക്തജനങ്ങള്‍ കടുത്ത ദുരിതം അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയോട് സംസ്ഥാന സര്‍ക്കാര്‍ അക്ഷന്തവ്യമായ അപരാധമാണ് ചെയ്തിരിക്കുന്നത്. ഒരു നേരത്തെ കുടിവെള്ളംപോലും ലഭിക്കാതെ മണിക്കൂറുകളോളം തടഞ്ഞുനിര്‍ത്തപ്പെട്ട സ്ത്രീകളും കുട്ടികളും പ്രായമായവരുമായ ഭക്തരുടെ ശാപം സര്‍ക്കാരിനെ വേട്ടയാടുകതന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ്, നേതാക്കളായ അഡ്വ. എന്‍. ഷൈലാജ്,റിങ്കു ചെറിയാന്‍, എ. ഷംസുദ്ദീന്‍, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, ലാലു ജോണ്‍, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, കെ. ജയവര്‍മ്മ, സുനില്‍. എസ്. ലാല്‍, ലിജു ജോര്‍ജ്, ജി. രഘുനാഥ്, റോജിപോള്‍ ഡാനിയേല്‍, രജനി പ്രദീപ്, ജെറി മാത്യു സാം എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആൾദൈവം ബലാത്സം​ഗം ചെയ്തത് 15 വർഷത്തോളം ; യുവതിയുടെ പരാതിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ...

0
പൂനെ : ലൈംഗിക ചൂഷണം, വഞ്ചന, മാനസിക-ശാരീരിക പീഡനം തുടങ്ങിയ ഗുരുതര...

തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു

0
പന്തളം: തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ  പ്രവർത്തനോദ്ഘാടനവും...

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...

വിവാഹബന്ധം വേർപിരിഞ്ഞ് താമസിച്ച 39കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം , 42കാരൻ...

0
കാസർകോട് : വിവാഹ വാഗ്ദാനം നൽകി 39കാരിയെ പീഡിപ്പിക്കുകയും 10 ലക്ഷം...