കോഴിക്കോട്: വിഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാത്രം പൂര്‍ണമായി ആലപിച്ചതിനെതിരെ മുന്‍ മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. വിഷയം മതപരമായ വിഷയമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത് രാഷ്ട്രീയപരമാണ് സംഘപരിവാർ അജണ്ട നടപ്പാക്കാനാണ് ശ്രമം. എൽഡിഎഫ് ആയിരുന്നുവെങ്കിൽ വന്ദേമാതരം ആറു വരികളും ആലപിക്കുകയില്ലായിരുന്നു. വേദിയിൽ ഇരിക്കുന്നതു ഉൾപ്പെടെയുള്ള ചട്ടങ്ങൾ സത്യപ്രതിജ്ഞയിൽ ഒഴിവാക്കിയിരുന്നുവെന്നും റിയാസ് പറഞ്ഞു.
വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ വിമർശിച്ചു സിപിഐയും രംഗത്തെത്തി. ഇന്ത്യയുടെ ദേശീയ വികാരങ്ങളെ തെറ്റായ വ്യാഖ്യാനിക്കുന്ന ഭാഗമാണ്. അത് അത് ചൊല്ലേണ്ട എന്നത് കോൺഗ്രസും എടുത്ത തീരുമാനമായിരുന്നു. കോൺഗ്രസ് നിഷ്കരുണം അത് നടപ്പിലാക്കി. ആ ഭാഗം ഒഴിവാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.






























