മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തിഡ്രലില്‍ ജൂബിലി പെരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം

For full experience, Download our mobile application:
Get it on Google Play

മുളന്തുരുത്തി: മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തിഡ്രലില്‍ ജൂബിലി പെരുന്നാളിന് ഭക്തിനിര്‍ഭരമായ തുടക്കം. രാവിലെ 7:15ന് സഭയുടെ മെത്രാപോലിത്തന്‍ ട്രസ്റ്റിയും കൊച്ചി ഭദ്രാസന അധിപനുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് പെരുന്നാള്‍ കോടിയേറ്റി. പള്ളി സാധനങ്ങള്‍ ആഘോഷമായി പള്ളിമേടയില്‍ നിന്ന് പള്ളിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് വി. മൂന്നിന്മേല്‍ കുര്‍ബാനക്ക് അങ്കമാലി – ഹൈറേഞ്ച് മേഖലയുടെ ഭദ്രാസന അധിപന്‍ മോര്‍ യൂലിയോസ്‌ ഏലിയാസ് മെത്രാപോലിത്ത നേതൃത്വം നല്‍കി.

ഫാ. ഷാജി മാമ്മൂട്ടില്‍, ഫാ. മത്തായി കുളച്ചിറ എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു. കുര്‍ബാനക്ക് ശേഷം വി. തോമാശ്ലീഹായുടെ തിരുശേഷിപ്പ് ജനങ്ങള്‍ക്ക് കണ്ടു വണങ്ങുന്നതിനായി പ്രേത്യേകം തയ്യാറാക്കിയ പേടകത്തില്‍ സ്ഥാപിച്ചു. മാദ്ധ്യ സ്ഥന്റെ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും അശീര്‍വാദത്തോടുകുടി പെരുന്നാള്‍ കുര്‍ബാന അവസാനിച്ചു.
തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ദേവാലയത്തില്‍ നിന്ന് ദേശം ചുറ്റി ഉള്ള പ്രദ ക്ഷിണം ആരംഭിച്ച്‌ ഒന്‍മ്പത് മണിയോടെ പള്ളിയില്‍ തിരിച്ചെത്തി ആശീര്‍വാദത്തോടു കൂടി 18 ആം തിയതിയിലെ പെരുന്നാളിന് സമാപനം കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ധർമ്മേന്ദ്ര പ്രധാന്റെ കൈകളിൽ 17 വിദ്യാർത്ഥികളുടെ ചോരയുണ്ട്’; കേന്ദ്രമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി അഭിജീത് ദീപ്കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ സിജെപി സ്ഥാപകന്‍ അഭിജീത്...

​’ദുരിതാശ്വാസ നിധിയിലെ ഒരു പൈസ പോലും നഷ്ടപ്പെട്ടിട്ടില്ല, പൂർണ്ണമായും സുരക്ഷിതമാണ്’; സി.എ.ജി റിപ്പോർട്ട് തള്ളി...

0
തിരുവനന്തപുരം: ഇടത് സർക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില്‍ നിന്നും 262 കോടി...

എലോഹിം വർഷിപ്പ് സെന്ററിന് മുന്നിലെ പ്രതിഷേധം നിയമക്കുരുക്കിൽ; നാല് ബിജെപി നേതാക്കൾക്കെതിരെ കേസ്

0
പത്തനംതിട്ട: ഓമല്ലൂര്‍ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ പ്രര്‍ത്ഥന നടത്താന്‍ എത്തിയ...

ഭാവിവരനെ കൊലപ്പെടുത്തിയ ശേഷം വധുവിന്റെ ഹൃദയഭേദകമായ കുറിപ്പ്; ‘എന്റെ ജന്മദിനത്തിൽ തന്നെ നീ എന്നെ...

0
പൂനെ: ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന്...