പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കിയ സംഭവം ; സരസ്വതിയെ വെട്ടിനുറുക്കിയശേഷം ചിത്രമെടുത്തു സൂക്ഷിച്ചു , ദുർഗന്ധം വമിക്കാതിരിക്കാൻ നീലഗിരി എണ്ണ

For full experience, Download our mobile application:
Get it on Google Play

മുംബൈ: പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം 20 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്ലാറ്റിൽ സൂക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ മനോജ് സാനെ(56) കൊലപാതകശേഷം മൃതദേഹത്തിന്റെ ചിത്രങ്ങൾ എടുത്തിരുന്നതായി പോലീസ്. മൃതദേഹം ഏതുരീതിയിൽ ഉപേക്ഷിക്കണമെന്ന് അറിയാൻ സാനെ ഗൂഗിളിൽ നിരവധി തിരച്ചിലുകളും നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മുംബൈ മീരാറോഡ് ഈസ്റ്റിലെ താമസ സമുച്ചയത്തിലെ ഏഴാംനിലയിൽ ഒപ്പം താസമിച്ചിരുന്ന സരസ്വതി വൈദ്യയെ (32) ആണ് മനോജ് സാനെ കൊലപ്പെടുത്തിയത്.

ചോദ്യം ചെയ്യലിനിടെ സാനെ പലതവണ മൊഴി മാറ്റി പറഞ്ഞെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിനുശേഷം ജൂൺ 4ന് പ്രതി ഒരു ഹാർഡ്‌വെയർ കടയിൽനിന്ന് ഇലക്ട്രിക് കട്ടർ (ചെയിൻസോ) വാങ്ങിയിരുന്നു, ഇത് ഉപയോഗിച്ചാണ് ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയത്. ഇതിന്റെ ചെയിൻ ഇടയ്ക്ക് ഊരിപോയതിനാൽ വാങ്ങിയ അതേ കടയിൽ തന്നെ നന്നാക്കുന്നതിനായി കൊണ്ടുപോയി. കട്ടർ പൂർണ്ണമായും വൃത്തിയാക്കിയതിനാൽ ഇത് എന്തിനാണ് ഉപയോഗിച്ചതെന്ന് കടയിലുള്ളവർക്ക് ഉൾപ്പെടെ മനസ്സിലായില്ല.

മൃതദേഹത്തിൽനിന്നു ദുർഗന്ധം വമിക്കുന്നത് ഒഴിവാക്കാൻ എന്തുചെയ്യണമെന്ന് ഗൂഗിളിൽ തിരഞ്ഞ പ്രതി, പ്രദേശത്തെ ഒരു കടയിൽനിന്ന് അഞ്ച് കുപ്പി നീലഗിരി എണ്ണ വാങ്ങിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സരസ്വതിയുടെയും അടുത്ത ബന്ധുക്കളുടെയും ഡിഎൻഎ സാംപിളുകൾ പോലീസ് തിങ്കളാഴ്ച ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. സരസ്വതിയുടെ നാല് സഹോദരിമാരിൽ മൂന്നു പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊലപാതകശേഷം സരസ്വതിയുടെ നീണ്ട മുടി മുറിച്ച് പ്രതി ഫ്ലാറ്റിലെ

അടുക്കളയിൽ സൂക്ഷിച്ചിരുന്നു. ഇതു കണ്ട സഹോദരിമാർ വികാരാധീനരായി. സരസ്വതിയെ വിവാഹം കഴിച്ചത് ബോറിവലിയിലെ ഒരു ക്ഷേത്രത്തിൽ വച്ചാണെന്ന് പ്രതി സമ്മതിച്ചതിനാൽ ക്ഷേത്രത്തിലെ പൂജാരിയെ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്. ഇതോടൊപ്പം ഇവരുടെ വിവാഹത്തിനു മറ്റു സാക്ഷികളുണ്ടോയെന്നും പോലീസ് അന്വേഷിക്കും. പ്രായവ്യത്യാസത്തിന്റെ പേരിലാണ് ഇരുവരും തങ്ങളുടെ വിവാഹം പരിചയക്കാരിൽനിന്നു മറച്ചുവച്ചിരുന്നത്. കഴിഞ്ഞ മൂന്നു വർഷമായി മീരാ റോഡിലെ ഫ്ലാറ്റിലാണ് ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭാര്യവീട്ടിലേക്ക് ആളെ വിട്ട് ഭാര്യയെ ഭീഷണിപ്പെടുത്തി : തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും...

0
തൃശൂർ: ഗാർഹിക പീഡന പരാതി നൽകിയ ഭാര്യയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയ...

ഷിഗെല്ല : ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ ; കഴിഞ്ഞ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന്...

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...