തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ആർഎസ്എസ് നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയായി വിഡി സതീശൻ മാറിയെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഒരു അതൃപ്തിയും അറിയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിജിപിയെ വിളിച്ചുവരുത്തിയ സംഭവത്തിൽ ഗവർണർക്കെതിരെ ഒരക്ഷരം മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. പുകമറ സൃഷ്ടിച്ച് പാർട്ടി വിരുദ്ധ മനസ്സ് രൂപപ്പെടുത്താനുള്ള ശ്രമം നടത്തുന്നു. പാർട്ടി ശക്തമായി പ്രതിരോധിക്കുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു
മുഹമ്മദ് റിയാസിലേക്ക് അന്വേഷണം എത്തിച്ച് അന്വേഷണം നടത്താൻ ഇഡി ശ്രമം. ഒരു വസ്തുതയും ഇല്ലാത്ത കാര്യത്തിൽ അന്വേഷണം നടത്തി വസ്തുതയുണ്ട് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. രാഷ്ട്രീയമായി വരുമ്പോൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതികരണത്തിലെ വൈരുധ്യവും എംവി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. വിഴിഞ്ഞം ഓഹരിക്കായി മാറ്റം അതൃപ്തി അറിയിച്ചു എന്ന മുഖ്യമന്ത്രിയുടെ പരാമർശം കളവ് ആണെന്ന് അദ്ദേഹം പറയുന്നു.






























