ദില്ലി: ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്കാരത്തിന് ടേബിൾ ടെന്നിസ് താരം ശരത് കമൽ അർഹനായി. ഈ വർഷം ബിർമിങ്ങാമിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ശരത് കമൽ നാലു മെഡലുകൾ നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ മലയാളി താരം എൽദോസ് പോൾ, ബാഡ്മിന്റൻ താരം എച്ച്.എസ്. പ്രണോയ് എന്നിവർക്ക് അർജുന പുരസ്കാരം ലഭിച്ചു.
അർജുന അവാർഡ് ജേതാക്കൾ
സീമാ പൂനിയ, എൽദോസ് പോൾ, അവിനാഷ് മുകുന്ദ് സേബിൾ (അത്‍ലറ്റിക്സ്), ലക്ഷ്യ സെൻ, എച്ച്.എസ്. പ്രണോയ് (ബാഡ്മിന്റൻ), അമിത് കുമാർ, നിഖാത് സരീൻ (ബോക്സിങ്), ഭക്തി പ്രദീപ് കുൽക്കർണി, ആർ. പ്രഗ്യാനന്ദ (ചെസ്), ദീപ് ഗ്രേസ് എക്ക (ഹോക്കി), സുശീല ദേവ (ജൂഡോ), സാക്ഷി കുമാരി (കബഡി), നയൻ മോനി സൈകിയ (ലോൺ ബോൾ), സാഗർ കൈലാസ്, എളവേനിൽ വാളറിവൻ, ഓംപ്രകാശ് മിതർവാൾ (ഷൂട്ടിങ്), ശ്രീജ അകൂല (ടേബിൾ ടെന്നിസ്), വികാസ് താക്കൂർ (ഭാരോദ്വഹനം), അൻഷു, സരിത (ഗുസ്തി), പർവീൺ (വുഷു), മാനസി ഗിരിചന്ദ്ര ജോഷി, തരുൺ ധില്ലൻ (പാരാ ബാഡ്മിന്റൻ), സ്വപ്നിൽ സഞ്ജയ് പാട്ടീൽ (പാരാ സ്വിമ്മിങ്), ജെർലിൻ അനിക (ഡെഫ് ബാഡ്മിന്റൻ).






























