വിജയ് സർക്കാരിന്റെ പേരിൽ മൂന്ന് സ്ത്രീകൾ തട്ടിപ്പിനിരയായി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: മുടിയിലൂടെ പടരുന്ന പുതിയ പകർച്ചവ്യാധി തടയാൻ തല മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് തമിഴ്‌നാട് സർക്കാർ 15,000 രൂപ നൽകുമെന്ന വ്യാജ പ്രചാരണത്തിൽ കുടുങ്ങി മൂന്ന് സ്ത്രീകൾ കബളിപ്പിക്കപ്പെട്ടു. സേലം ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞാണ് തട്ടിപ്പുകാർ ഫോണിൽ ബന്ധപ്പെട്ടത്. കുടുംബാംഗങ്ങളുടെ മുഴുവൻ പേരുവിവരങ്ങളും കൃത്യമായി പറഞ്ഞുകൊണ്ട് വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു തട്ടിപ്പ്. കോവിഡിനെ വെല്ലുന്ന രീതിയിൽ മുടിയിലൂടെ പകരുന്ന ഒരു പുതിയ രോഗം വ്യാപിക്കുന്നുണ്ടെന്നും ഇതിൽ നിന്ന് രക്ഷനേടാൻ ഉടൻ തന്നെ മൊട്ടയടിക്കണമെന്നും ഇയാൾ സ്ത്രീകളെ വിശ്വസിപ്പിച്ചു.

മൊട്ടയടിക്കുന്ന സ്ത്രീകൾക്ക് തമിഴ്‌നാട് സർക്കാർ 15,000 രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും വിദ്യാർഥികൾക്ക് 45,000 രൂപയും ലാപ്ടോപ്പും നൽകുമെന്നും ഇയാൾ വിശ്വസിപ്പിച്ചു. വീട്ടിലെ പുരുഷൻമാർക്ക് 60,000 രൂപയാണ് തലയൊന്നിനു വാഗ്ദാനം നൽകിയത്. അടുത്ത ദിവസം ഉദ്യോഗസ്ഥൻ ഗ്രാമത്തിൽ എത്തുമെന്നും മൊട്ടയടിച്ചവർക്കു മാത്രം പണം വിതരണം ചെയ്യുമെന്നും ഫോണിൽ വിളിച്ചയാൾ സ്ത്രീകളോട് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു. മൂന്നു സ്ത്രീകൾ മൊട്ടയടിച്ച ശേഷം വിളിച്ചയാളെ ബന്ധപ്പെട്ടപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമിത് ഷാക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാഹുല്‍ ഗാന്ധി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഗുരുതര...

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതി ദയനീയം ; ഹൈക്കോടതി

0
കൊച്ചി: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സ്ഥിതിഗതികൾ അതിദയനീയമാണെന്നും അവിടെ ഏറ്റവും...

ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ഫണ്ട് തട്ടിപ്പ് അനാവശ്യ വിവാദമെന്ന് ബിജെപി ഭാരവാഹി യോഗത്തിൽ സംസ്ഥാന...

വൃദ്ധസദനങ്ങളുടെ പേര് മാറ്റാൻ നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്: സംസ്ഥാനത്തെ വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്...