കൈയ്യില്‍ പണമില്ല ; സ്‌കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ചോറും രണ്ടുകൂട്ടം കറിയും, ആഴ്ചയില്‍ രണ്ടുദിവസം പാലും മുട്ടയും സ്‌കൂളിലെ ഉച്ചഭക്ഷണ മെനു കിടിലനാണ്. എന്നാല്‍ കുട്ടികളുടെ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാന്‍ കീറിക്കീറി കീശയില്ലാതായ അവസ്ഥയിലാണ് അദ്ധ്യാപകര്‍. പ്രത്യേകിച്ചും പ്രധാനാദ്ധ്യാപകനും ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ള അദ്ധ്യാപകനും. ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള പി.ടി.എകളും പ്രതിസന്ധിയിലാണ്. ഉച്ചഭക്ഷണ പദ്ധതിക്ക് സര്‍ക്കാറില്‍ നിന്ന് ഫണ്ട് കിട്ടാത്തതാണ് പ്രശ്നം. ഫലപ്രദമായ പരിഹാര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ ഉച്ചഭക്ഷണം മുടങ്ങുമെന്ന ആശങ്കയിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും.

കുറഞ്ഞ കുട്ടികളുള്ള സ്കൂളുകളെയാണ് പ്രശ്നം കാര്യമായി ബാധിച്ചിരിക്കുന്നത്. 150-ല്‍ താഴെ കുട്ടികളുള്ള സ്കൂളില്‍ ഒരു കുട്ടിക്ക് ദിവസം എട്ട് രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. നിലവിലെ സ്ഥിതിയില്‍ ഈ തുകയ്ക്ക് പകുതി സാധനങ്ങള്‍പോലും വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതിന് പുറമേ ആഴ്ചയില്‍ രണ്ടു ദിവസം 150 മില്ലി ലിറ്റര്‍ പാലും ഒരു ദിവസം കോഴിമുട്ടയും നല്‍കണം. പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, ഗ്യാസ് എന്നിവ വാങ്ങേണ്ടത് ബാക്കി പണം ഉപയോഗിച്ചാണ്. അരിയും പാചകക്കൂലിയും മാത്രമാണ് സര്‍ക്കാര്‍ നല്‍കുന്നത്. പല സ്കൂളുകളും മാസത്തില്‍ 4000 രൂപയോളം കടത്തിലാണ്. ഇതിന് അടിയന്തരമായി പരിഹാരം വേണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.

2016-ല്‍ അനുവദിച്ച നിരക്കാണ് എട്ട് രൂപ എന്നത്. അതിന് ശേഷം സാധനങ്ങള്‍ക്ക് പത്തിരട്ടിയോളം വില വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് ഒരു ദിവസത്തേക്ക് 15 രൂപയെങ്കിലും കിട്ടിയെങ്കിലേ നിലവിലെ സ്ഥിതിയില്‍ പദ്ധതി വിജയിക്കൂ. കഴിഞ്ഞ ജൂണില്‍ ഉച്ചഭക്ഷണത്തിനായി ചെലവഴിച്ച തുക പല സ്കൂളുകള്‍ക്കും നല്‍കിയിട്ടില്ല. ഇതിനൊപ്പം സംസ്ഥാനത്തെ സ്കൂള്‍ പാചക തൊഴിലാളികളുടെ ശമ്പളവും മുടങ്ങിയിരിക്കുകയാണ്. ഏപ്രില്‍, മേയ് മാസങ്ങളില്‍ നല്‍കുന്ന 2000 രൂപ വീതമുള്ള അലവന്‍സും വിതരണം ചെയ്തിട്ടില്ല. ഫണ്ട് വിതരണം ഇനിയും നീണ്ടാല്‍ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം നിലക്കും.

 ആഴ്ചയില്‍ അഞ്ചു ദിവസം ഒരു കുട്ടിക്ക് 40 രൂപയാണ് ലഭിക്കുക. ഇതില്‍ മുട്ടയ്ക്ക് 5.50 രൂപയും പാലിന് 24 രൂപയും നല്‍കിയാല്‍ ബാക്കി വരുന്നത് 10.50 രൂപ. ഇത് അഞ്ചു ദിവസത്തെ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങാന്‍ വേണ്ടതിന്റെ പകുതി പോലുമാവില്ല.

 ആദ്യത്തെ 150 കുട്ടികള്‍ക്ക് എട്ട് രൂപയും 350 വരെ ഏഴ് രൂപയും പിന്നീട് ഒരു കുട്ടിക്ക് ആറ് രൂപയുമാണ് നല്‍കുന്നത്. കൂടുതല്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ശരാശരി ഏഴ് രൂപ ലഭിക്കും. 100 കുട്ടികളുള്ള സ്‌കൂളിന് ഒരുനേരത്തെ ഭക്ഷണത്തിന് 800 രൂപയാണ് ലഭിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ....