തിരുവനന്തപുരം: ഇപ്പോൾ ആഗോള അയ്യപ്പ സംഗമത്തെ ലക്ഷ്യം വെച്ചുള്ള പ്രചരണങ്ങളാണ് നടക്കുന്നതെന്നും അയ്യപ്പ സംഗമത്തിൽ വലിയ അഴിമതിയും ധൂർത്തും നടന്നു എന്ന തരത്തിലുള്ള പ്രചരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പി.എസ്. പ്രശാന്ത്. അയ്യപ്പ സംഗമം സ്പോൺസർഷിപ്പ് വഴി നടത്താനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്. മതപരമായ സമ്മേളനങ്ങൾക്കായി ദേവസ്വം ബോർഡിന്റെ ബജറ്റിൽ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ടെങ്കിലും, ആ ഫണ്ട് ഉപയോഗിക്കാതെ സ്പോൺസർഷിപ്പ് വഴി പരിപാടി നടത്താനാണ് ശ്രമിച്ചത്. ഏകദേശം 6 കോടി രൂപയോളം സ്പോൺസർഷിപ്പ് വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും, ചില സ്പോൺസർമാർ പിന്മാറുകയും തുക നാലര കോടിയായി കുറയുകയും ചെയ്തു, പരിപാടി നടത്തുന്ന ഏജൻസിക്ക് പണം നൽകുന്നതിനായി ദേവസ്വം കമ്മീഷണറുടെ പ്രത്യേക അക്കൗണ്ടിലേക്ക് മതപരമായ സമ്മേളനങ്ങളുടെ ഫണ്ടിൽ നിന്ന് 5 കോടി രൂപ താൽക്കാലികമായി മാറ്റിയിരുന്നു. സ്പോൺസർഷിപ്പ് തുക ലഭിക്കുന്നതനുസരിച്ച് ഈ പണം തിരികെ നൽകുമെന്ന് അന്ന് തന്നെ ഉത്തരവിട്ടിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]






























