പാലാ: പാലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാര്‍ കോര്‍പ്പറേഷന് നേടിക്കൊടുത്തത് റെക്കോർഡ് വരുമാനം. ഡിപ്പോയ്ക്ക് നിശ്ചയിച്ചിരിക്കുന്നത് 56 ഷെഡ്യൂളിന് 12 ലക്ഷത്തില്‍പരംരൂപയാണ്. എന്നാല്‍ ഇന്നലെ 52 ബസുകളില്‍ നിന്നായി കോർപറേഷൻ ഖജനാവിലേക്ക് പാലാ ഡിപ്പോ എത്തിച്ചത് 15 03661 രൂപയാണ്. ഓരോ ബസിനുമായി ശരാശരി 28916 രൂപ വീതം ഡിപ്പോയ്ക്ക് ലഭിച്ചു.
ഒരു കിലോമീറ്ററിന് (ഇ.പി.കെ.എം) 57.68 രൂപയും.12 4.31 % നേട്ടവുമാണ് ജീവനക്കാരും ഡിപ്പോ അധികൃതരും ചേര്‍ന്ന് കളക്‌ട് ചെയ്തത്. വെളുപ്പിന് 5.40 ന് തുടങ്ങുന്ന കോട്ടയം ചെയിനില്‍ ഉള്ള ഫാസ്റ്റ് പാസഞ്ചര്‍ സര്‍വ്വീസാണ് ഉയര്‍ന്ന ഇ .പി.കെ.എം നേടിയത്. 34263 രൂപ ഈ ബസിന് ലഭിച്ചു. 11.09.22-ല്‍ സംസ്ഥാനത്തെ ഡിപ്പോകളില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് പാലായിലേത്.
ഉയര്‍ന്ന വരുമാനo ലഭിച്ചിരുന്നിട്ടും പാലായില്‍ നിന്നും ബസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുകയായിരുന്നു. പിന്‍വലിച്ച ബസുകള്‍ തിരികെ ലഭ്യമാക്കി സര്‍വ്വീസുകള്‍ പുനരാരംഭിച്ച് യാത്രക്കാരുടെ യാത്രാ ആവശ്യം നിറവേറ്റുവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു.