റാന്നി : സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നിൽക്കുന്ന പണ്ഡിതർ അവാന്തര വിഭാഗങ്ങളെയും ഏറ്റവും പിന്നോക്കമായി അംഗീകരിച്ച് കൂടുതൽ സംവരണവും അവസരവും നൽകണമെന്ന് അഖില കേരള പണ്ഡിതർ മഹാജനസഭ സംസ്ഥാന പ്രസിഡന്റ് സി.ജി.ശശിചന്ദ്രൻ, ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി എന്നിവർ ആവശ്യപ്പെട്ടു. തമിഴ്നാട് ഉൾപ്പെടെ ചില സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്.
മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങൾക്ക് 1979 വരെയുണ്ടായിരുന്ന 10ശതമാനം സംവരണം പുന.സ്ഥാപിക്കണമെന്നും ഈ വിഭാഗങ്ങളുടെ പുരോഗതിക്കായി മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് വികസന കോർപറേഷൻ രൂപികരിക്കണമെന്നും പിന്നോക്ക സമുദായ പ്രതിനിധികളെ ഉൾപ്പെടുത്തി പിന്നോക്ക വിഭാഗ കമ്മീഷൻ പുന സംഘടിപ്പിക്കണമെന്നും പണ്ഡിതർ അവാന്തര വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിച്ചു പരിഹാരം നിർദ്ദേശിക്കുവാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കണമെന്നും ഭാരവാഹികൾ സംസ്ഥാന സർക്കാരിനോടെ ആവശ്യപ്പെട്ടു.