Wednesday, April 24, 2024 12:13 am

ബിജെപി നേതൃത്വം കൈവിട്ടു ; പന്തളത്ത്‌ നഗരസഭാധ്യക്ഷ പുറത്തേക്ക്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പന്തളം നഗരസഭയില്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ച്‌ ഭരണസമിതിലെ തന്നെ ഒരു കൗണ്‍സിലറെ അപമാനിച്ച നഗരസഭാഅധ്യക്ഷയെ മാറ്റാന്‍ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായി സൂചന. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെയും മാറ്റും. വിഭാഗീയത രൂക്ഷമായ ഭരണ സമിതിയില്‍ നഗരസഭ അധ്യക്ഷ സുശീല സന്തോഷും കൗണ്‍സിലര്‍ കെ വി പ്രഭയും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അധ്യക്ഷയ്ക്കെതിരെ കടുത്ത കുറ്റങ്ങളാണ് ബിജെപി ജില്ലാ, – സംസ്ഥാന നേതൃത്വം കാണുന്നത്. നാടിനും പാര്‍ട്ടിക്കും മുഴുവന്‍ അപമാനമായി നടത്തിയ തെറിയഭിഷേകം സാമൂഹ്യമാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ് ബിജെപി നേതൃത്വത്തെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

പന്തളം പോലെയുള്ള ഒരു പ്രദേശത്ത് മാത്രം ഒതുങ്ങുന്നതല്ല പ്രശ്നം എന്നതാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. പെട്ടെന്നുണ്ടായ പ്രകോപനമാണെന്ന് സാധൂകരിക്കാന്‍ അധ്യക്ഷ ശ്രമിച്ചെങ്കിലും വീഡിയോയില്‍ ഒന്നിലേറെത്തവണ അസഭ്യം ആവര്‍ത്തിക്കുന്നത് ന്യായീകരിക്കാനാവില്ല. ബിജെപി ജില്ലാ സെക്രട്ടറിയും ഭരണ സമിതിയിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും സീനിയറുമായ കെ വി പ്രഭയെ മറ്റുളള കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തില്‍ അപമാനിച്ചു എന്നതും പ്രശ്നം രൂക്ഷമാക്കി. സംസ്ഥാന നേതൃത്വത്തെപ്പോലും ധിക്കരിച്ച സുശീല സന്തോഷിന്റെ നിലപാടും നേതൃത്വത്തെ ഞെട്ടിച്ചു.

പന്തളം നഗരസഭയുടെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ സംസ്ഥാന നേതൃത്വത്തെയും അധ്യക്ഷ വെട്ടിലാക്കി. കെ വി പ്രഭ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ഇട്ട് അപമാനിച്ചു എന്ന് ആരോപിച്ച അധ്യക്ഷ മാധ്യമങ്ങളോട് പറഞ്ഞത് പാര്‍ട്ടിയോട് ആലോചിച്ച്‌ നടപടികള്‍ ആലോചിക്കുമെന്നായിരുന്നു. എന്നാല്‍ പാര്‍ട്ടി ചര്‍ച്ചയ്ക്ക് വിളിച്ചിട്ട് പോകാതെ ധിക്കരിക്കുകയും ഒപ്പമുള്ള കൗണ്‍സിലര്‍മാരെയും പങ്കെടുപ്പിക്കാതെ വിഭാഗീയതയ്ക്ക് ചുക്കാന്‍ പിടിച്ചെന്ന ധാരണ സംസ്ഥാന നേതൃത്വത്തിനുണ്ട്. കെ വി പ്രഭയും ഒപ്പമുള്ളവരും യോഗത്തില്‍ പങ്കെടുത്ത് അവരുടെ ഭാഗം ന്യായീകരിക്കുകയും ചെയ്തു. വിഭാഗീയതുടെ പേരില്‍ കെ വി പ്രഭയ്ക്ക് പാര്‍ലമെന്ററി നേതൃത്വം നഷ്ടമായേക്കും.

ആര്‍എസ്‌എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആധ്യക്ഷയും അവരുടെ പക്ഷത്തുള്ള കൗണ്‍സിലര്‍മാരും ചര്‍ച്ചയ്ക്ക് പോവാഞ്ഞത്. കെ വി പ്രഭയുടെ ഒപ്പമുളള കൗണ്‍സിലര്‍മാരെയും ചില സംഘപരിവാര്‍ നേതാക്കള്‍ വിലക്കാന്‍ ശ്രമിച്ചിരുന്നു. പന്തളം ഭരണ സമിതിയെ നിയന്ത്രിക്കുന്ന സംഘപരിവാറിലെ ചിലര്‍ ആണെന്നാണ് ബിജെപി നേതാക്കളുടെ പരാതി. അതിനിടെ പന്തളത്തെ ബിജെപി നേതൃത്വത്തെ അഴിച്ച്‌ പണിയാന്‍ സംഘപരിവാറിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. അയ്യപ്പന്റെ പേരില്‍ തെരഞ്ഞെടുപ്പിനെ നേരിട്ട് പന്തളം പോലുള്ള ഒരു നഗരസഭയില്‍ ഭരണത്തിലേറിയ ശേഷം പന്തളത്തെ കാര്യം ചില സംഘപരിവാര്‍ ഗ്രൂപ്പു മേലാളന്‍മാര്‍ തീരുമാനിച്ചാല്‍ മതിയോ എന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ആലോചിക്കുന്നത്. അടുത്തുതന്നെ കൊല്ലത്ത് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ പന്തളത്തെ നേതൃമാറ്റമായിരിക്കും മുഖ്യചര്‍ച്ചാ വിഷയം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം, വോട്ടവകാശം വിനിയോഗിക്കാം

0
വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയിട്ടുള്ള മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

നിരീക്ഷണത്തിന് ജില്ലയിൽ 5 വീഡിയോ സര്‍വലൈന്‍സ് ടീം കൂടി നിയോഗിച്ച് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ നിരീക്ഷണത്തിനായി അഞ്ച് വീഡിയോ സര്‍വലൈന്‍സ്...

വീട്ടില്‍ വോട്ട് : ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയവര്‍ 11,643

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സ്വന്തം വീട്ടില്‍തന്നെ...

പത്തനംതിട്ടയില്‍ 1,162 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പത്തനംതിട്ടയില്‍ പോളിങ് ഡ്യൂട്ടിയിലുള്ള...