മുഖ്യമന്ത്രിയും വിഡി സതീശനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് കേസെന്ന് പിസി ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ മുൻ എം.എൽ.എ പി.സി ജോർജിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. പനി കാരണം ശബ്ദ സാമ്പിൾ ഇന്ന് എടുക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം കൂടി വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. മുഖ്യമന്ത്രിയും വിഡി സതീശനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് കേസെന്നും പിസി ജോർജ് പറഞ്ഞു. രാവിലെ അഭിഭാഷകർക്കൊപ്പമാണ് പിസി ജോർജ് ചോദ്യം ചെയ്യലിന് എത്തിയത്. തനിക്ക് പനി ഉണ്ടായിരുന്നുവെന്നും എന്നാൽ ഹാജരായില്ലെങ്കിൽ അത് ചോദ്യം ചെയ്യലിൽ നിന്നുള്ള രക്ഷപെടലായി വ്യാഖ്യാനിക്കപ്പെടുമെന്നുമായിരുന്നു പിസിയുടെ പ്രതികരണം.

ഫോർട്ട് എസിയുടെ നേതൃത്വത്തിൽ രാവിലെ 11.30ന് ആരംഭിച്ച ചോദ്യം ചെയ്യൽ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. പനിയുള്ളതിനാൽ പി.സി ജോർജിന്റെ ശബ്ദ സാമ്പിൾ എടുക്കാൻ കഴിഞ്ഞില്ല. ഒരു ദിവസം കൂടി വരേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയിലും ആകാശവാണിയിലും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അതേസമയം പിസി ജോർജിന്റെ വിവാദ പ്രസംഗത്തിന് പിന്നിൽ ബാഹ്യമായ ഇടപെടലോ ഗൂഢാലോചനയോ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതേക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ജോർജിന് ഫോർട്ട് പോലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. ആരോഗ്യപ്രശ്നങ്ങളും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പങ്കാളിത്തവും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. തുടർന്ന് വീണ്ടും നോട്ടീസ് അയച്ചു. ഇതിനെ തുടര്‍ന്നാണ്‌ ഇന്ന് ഹാജരായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...

ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

0
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത...